മംഗളൂരു-ഗോവ നാലുമണിക്കൂര്‍; ഭക്ഷണം കഴിച്ച് മുംബൈയ്ക്ക് പോകാം; യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനവുമായി കണക്ഷന്‍ വന്ദേ ഭാരത്; ബലം പിടിച്ചാല്‍ കോഴിക്കോട്ടേക്ക് നീട്ടാം

മംഗളൂരു സെന്‍ട്രല്‍-ഗോവ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ മുബൈ യാത്രക്കാര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ സമയക്രമം പുറത്തിറക്കി റെയില്‍വേ. മംഗളൂരു സെന്‍ട്രലില്‍ നിന്ന് കയറുന്ന വ്യക്തികള്‍ക്ക് മഡ്ഗാവില്‍ നിന്നുള്ള മുംബൈ സിഎസ്ടി വന്ദേഭാരതില്‍ കയറാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ സമയക്രമം പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഈ സമയക്രമം കണക്കാക്കിയാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഈ മാസം 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യുന്നതിന്റെ മുന്നോടിയായാണ് ട്രയല്‍ റണ്‍. ദക്ഷിണ കന്നട എം.പി നളിന്‍ കുമാര്‍ കട്ടീല്‍, വേദവ്യാസ് കാമത്ത് എംഎല്‍എ, റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രാവിലെ 8.30ന് പുറപ്പെട്ട ട്രെയിന്‍ 1.15ന് മഡ്ഗാവില്‍ എത്തി.

തിരിച്ച് 1.45ന് പുറപ്പെട്ട് വൈകീട്ട് 6.30ന് മംഗളൂരുവിലെത്തി. മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് മഡ്ഗാവിലേക്കുള്ള 320 കിലോമീറ്റര്‍ ദൂരം വന്ദേഭാരത് നാലര മണിക്കൂറില്‍ ഓടിയെത്തി.

1.15ന് മഡ്ഗാവില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഉച്ചകഴിഞ്ഞ് 2.40ന് മഡ്ഗാവില്‍ നിന്നും മുംബൈയ്ക്ക് പോകുന്ന വന്ദേഭാരതില്‍ യാത്ര ചെയ്യാം. ഇതു കണക്കുകൂട്ടിയാണ് ട്രെയിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മഡ്ഗാവില നിന്നും പുറപ്പെടുന്ന വന്ദേഭാരതിന് ടിവിന്‍, കനകവേലി, രത്‌നഗിരി, ഖേഡ്, പന്‍വേല്‍, താനെ, ദാദര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. മുംബൈയില്‍ 10.25നാണ് ട്രെയിന്‍ എത്തിച്ചേരുന്നത്.

30ന് രാജ്യത്ത് വിവിധയിടങ്ങളിലായി ആറ് വന്ദേ ഭാരത് ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കുന്നത്. മംഗളൂരുവില്‍ നിന്നുള്ള ആദ്യ വന്ദേഭാരത് എക്സ്പ്രസാണ് മഡ്ഗാവിന് പോകുന്നത്. ഉഡുപ്പിയിലും കാര്‍വാറിലും സ്റ്റോപ് ഉണ്ടാവും. ചൊവ്വ ഒഴികെ ആഴ്ചയില്‍ ആറ് ദിവസമാവും സര്‍വിസ്. മംഗളൂരു സെന്‍ട്രലില്‍ പുതുതായി നിര്‍മിച്ച രണ്ട് അധിക പ്ലാറ്റ്ഫോമുകളും ഇതേസമയം ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

ദക്ഷിണ കന്നട എംപി നളിന്‍ കുമാര്‍ കട്ടീല്‍ സെപ്റ്റംബര്‍ 22ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയില്‍ മംഗളൂരു-മഡ്ഗാവ്, മംഗളൂരു-തിരുവനന്തപുരം, മംഗളൂരു-ബംഗളൂരു എന്നീ വന്ദേഭാരത് സര്‍വിസുകള്‍ക്കായി ആവശ്യം ഉന്നയിച്ചിരുന്നു.

സുബ്രഹ്മണ്യ റോഡ് സ്റ്റേഷനും സകലേഷ്പൂര്‍ സ്റ്റേഷനും ഇടയിലുള്ള വൈദ്യുതീകരണം പൂര്‍ത്തിയാകുന്ന മുറക്ക് ബംഗളൂരു സര്‍വിസ് അനുവദിക്കാന്‍ സാധ്യതയുണ്ട്. മംഗളൂരു-മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ് ഫ്‌ലാഗ് ഓഫ് ചടങ്ങിന് മംഗളൂരു സെന്‍ട്രലിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ പാലക്കാട് ഡിവിഷന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി ഡിവിഷണല്‍ റെയില്‍വേ മാനജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി അറിയിച്ചു.

അതേസമയം, മംഗളൂരു സെന്‍ട്രല്‍-ഗോവ വന്ദേഭാരത് എസ്‌ക്പ്രസ് കേരളത്തിലേക്കും നീട്ടണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനുകള്‍വരെയെങ്കിലും നീട്ടണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.

പുതിയ ട്രെയിനിന്റെ വരവ് കണ്ണൂരിലെ ടൂറിസം വികസനത്തിന് ഏറെ പ്രയോജനപ്പെടും. കണ്ണൂര്‍-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ഓടുന്ന ദൂരം മാത്രമേ കണ്ണൂര്‍-ഗോവയ്ക്ക് ദൂരമുണ്ടാകൂ എന്നതിനാല്‍ നടപ്പാക്കുന്നതിന് പ്രയാസമുണ്ടാകാനിടയില്ല. കണ്ണൂരില്‍നിന്ന് ഗോവയിലേക്കും തിരിച്ചും ടൂറിസ്റ്റുകള്‍ക്ക് യാത്രചെയ്യാന്‍ ഇത് ഏറെ സഹായകമാകും. ഓടിയെത്തുന്ന ട്രെയിന് അറ്റകുറ്റ പണിക്ക് വേണ്ട സൗകര്യങ്ങളില്ലെന്നതാണ് കണ്ണൂരിലേക്കും കോഴിക്കോട്ടേയ്ക്ക് വന്ദേഭാരത് നീട്ടുന്നതിന് തടസമായിട്ടുള്ളത്.

Latest Stories

അവസരം കിട്ടും കിട്ടും എന്ന് പ്രതീക്ഷിക്കും, പക്ഷെ അവസാനം ഇലവനിൽ സ്ഥാനം കിട്ടാതെ ബഞ്ചിൽ ഇരുത്തും; വിഷമം തുറന്ന് പറഞ്ഞ് ചെന്നൈ താരം

ടി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്നു കേള്‍ക്കാന്‍ പോകുന്ന പേര് അവന്‍റേതാകും: മൈക്ക് ഹെസ്സന്‍

പരീക്ഷ കഴിഞ്ഞ് പിറ്റേ ദിവസം കൊല്ലപ്പെട്ടു; റിസള്‍ട്ട് വന്നപ്പോള്‍ ഒന്‍പത് എ പ്ലസ്; പയ്യോളിയ്ക്ക് തീരാനോവായി ഗോപിക

കട്ടിട്ടോ മോഷ്ടിച്ചോ ഇല്ല, ഞാനൊരു സംവിധായകനാണ് എഴുത്തുകാരനല്ല.. 'മലയാളി'ക്കെതിരെ ഡീഗ്രേഡിങ് ആദ്യ ദിനം മുതലേയുണ്ട്: ഡിജോ ജോസ് ആന്റണി

കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ തീരുമാനം; പദ്ധതി സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍

പരാമര്‍ശം ബിജെപി പിടിവള്ളിയാക്കി; സാം പിത്രോദ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു; ശരിവെച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അന്ന് ധോണി ഇന്ന് രാഹുൽ, സഞ്ജീവ് ഗോയങ്കിന്റെ ഇരയായി അടുത്ത നായകൻ; ചരിത്രം ആവർത്തിക്കുമ്പോൾ മെഗാ ലേലത്തിന് മുമ്പ് അത് ഉറപ്പിക്കാം

'എന്റെ റെക്കോഡ് ഭീഷണിയിലാണ്'; എതിരാളിയെ പ്രഖ്യാപിച്ച് ലാറ, അത് ഒരു ഇന്ത്യക്കാരന്‍!

വിമാനത്തില്‍ സീറ്റ് മാറിയിരുന്നു; പിന്നാലെ ആകാശത്തൊരു ബോക്‌സിംഗ്; റഫറിയായി എയര്‍ലൈന്‍ ക്രൂ അംഗങ്ങള്‍

'മഞ്ഞുമ്മല്‍ ബോയ്‌സി'നെ തമിഴ്‌നാട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചോ? 18 കൊല്ലത്തിന് ശേഷം അന്വേഷണം!