നെയ്യാറ്റിൻകര സമാധി വിവാദം: ഗോപൻസ്വാമിയുടെ മരണകാരണം ഹൃദയാഘാതം; കേസ് അവസാനിപ്പിച്ചു
നെയ്യാറ്റിൻകരയിൽ അച്ഛനെ മക്കൾ ‘സമാധി’ ഇരുത്തിയെന്ന ആരോപണം സംബന്ധിച്ച കേസിൽ കോടതിയിൽ പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ആറാലുമൂട് കാവുവിളാകം വീട്ടിൽ ഗോപൻസ്വാമി എന്ന 81-കാരന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ആണ് പോലീസ് അവസാനിപ്പിച്ചത്.
ഗോപൻ സ്വാമി സമാധിയായെന്ന് ഭാര്യയും മക്കളും അവകാശപ്പെട്ടതോടെയായിരുന്നു നാട്ടുകാരിൽ സംശയം ജനിച്ചത്. ജനുവരി 10-ാം തീയതി രാവിലെ 11 മണിയോടെ ഗോപൻ സ്വാമി മരിച്ചു, അതിനുശേഷം രാത്രിയോടെ മരണാനന്തര ചടങ്ങുകൾചെയ്ത് സമാധിയാക്കി എന്നായിരുന്നു മക്കൾ പറഞ്ഞത്.
ഗോപന്റേത് കൊലപാതകമാണെന്നും സമാധിയായതെന്ന് പറഞ്ഞതിലും കല്ലറ നിര്‍മിച്ചതിലും ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്നും ആദ്യഘട്ടത്തില്‍ സംശയം ഉയര്‍ന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പൊലീസിന്റെ അന്വേഷണത്തിലും ഹൃദയാഘാതം മൂലമുള്ള മരണമെന്ന് തെളിഞ്ഞതോടെ പൊലീസ് കേസ് അവസാനിപ്പിക്കുകയാണ്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന