‘ഇറാനുമായി ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തും’; കടുത്ത മുന്നറിയിപ്പുമായി അമേരിക്ക.
ഇറാനുമായി ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കെതിരെയും ഉപരോധം ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റാണ് വാർത്താസമ്മേളനത്തിൽ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഇറാനെതിരായ പുതിയ ഉപരോധ നടപടികൾക്ക് ‘ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്’ എന്നാണ് അമേരിക്ക പേരിട്ടിരിക്കുന്നത്.
ഇറാനുമായി ഇടപാടുകൾ നടത്തരുതെന്ന് വിവിധ രാഷ്ട്രനേതാക്കളോട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് ആവശ്യപ്പെടുമെന്നും ബെസന്റ് പറഞ്ഞു. അമേരിക്കയുടെ ഉപരോധ നടപടികളിൽ നിന്ന് ആരും ഒഴിവാകില്ലെന്നും ഇറാനുമായി ഇടപാട് നടത്തുന്നവർക്ക് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനെ സമാധാന ചർച്ചകളിലേക്ക് സഹകരിപ്പിക്കുന്നതിനായി സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ നീക്കം. ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകൾ തടയുന്നതിലൂടെ രാജ്യത്തിനുമേൽ സമ്മർദ്ദം വർധിപ്പിക്കുകയാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം; അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ, രണ്ട് കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചു
സൗദിക്ക് നേരെ ഹൂതി ആക്രമണം; 73 പേർക്ക് പരുക്ക്, ശക്തമായ തിരിച്ചടിക്ക് മുന്നറിയിപ്പ്