പ്രാവുകൾ മാരകമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനം!

പ്രാവുകളുമായി സമ്പർക്കം പുലർത്തുന്നവർ ഇനി ശ്രദ്ധ പാലിക്കേണ്ടതാണ്. പ്രാവിൻ്റെ കാഷ്ഠമായും തൂവലുമായും ദീർഘനേരം സമ്പർക്കം പുലർത്തുന്നത് വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം.

ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരാണ് ഇക്കാര്യം കണ്ടെത്തിയത്.പ്രാവുകൾക്ക് ഭക്ഷണം കൊടുക്കുന്നതും അവയുമായി അടുത്തിടപഴകുന്നതും മനുഷ്യർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ഡോക്ടർമാർ അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്.

ഡൽഹിയിൽ നിന്നുള്ള 11 വയസ്സുകാരനെ ചുമ കാരണം ഹോസ്പിറ്റൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിക്ക് ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണിറ്റിസ് ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇത് പ്രാവിൻ്റെ പ്രോട്ടീനുകളോടുള്ള അലർജിയെ തുടർന്നാണെന്നാണ് വിദഗ്ദർ പറഞ്ഞത്.

എച്ച്‌പി ഒരു വിട്ടുമാറാത്ത ശ്വാസകോശ രോഗമാണെന്നും ഇവ അവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുകയും ശ്വസിക്കാൻ പ്രയാസമുണ്ടാക്കുമെന്നും പറയുന്നു. മുതിർന്നവരിൽ ഈ അവസ്ഥ വളരെ കൂടുതലും കുട്ടികളിൽ അപൂർവവുമാണ്. ഒരു വർഷം ഒരു ലക്ഷം ജനസംഖ്യയിൽ 2-4 പേരെ ഇത് ബാധിക്കാറുമുണ്ട്.

Latest Stories

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "