ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ് പഴങ്കഥ; 'സമയംകുറച്ച്' അമേരിക്കന്‍ താരം

ഉസൈന്‍ ബോള്‍ട്ടിന്റെ ആറ് വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തി അമേരിക്കന്‍ യുവ താരം നോഹ് ലൈലെസ്. പാരിസ് ഡയമണ്ട് ലീഗില്‍ 200 മീറ്ററില്‍ ബോള്‍ട്ട് സ്ഥാപിച്ച മീറ്റ് റെക്കോഡാണ് നോഹ് മറികടന്നത്. 19.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ടിന്റെ 19.73 റെക്കോഡ് 22 കാരനായ നോഹ് മറികടന്നത്.

200 മീറ്ററില്‍ ലോക റെക്കോഡ് ഇപ്പോഴും ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലാണ്. 19.19 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് ലോക റെക്കോഡ് കുറിച്ചത്. ഈ വര്‍ഷം ജൂലൈയില്‍ 200 മീറ്ററില്‍ 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് നോഹ് ഏറ്റവും വേഗത്തില്‍ എത്തുന്ന നാലാമത്തെ താരമായിരുന്നു.

അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ 19.19 സെക്കന്‍ഡ്് റെക്കോഡ് മറി കടക്കുകയാണോ ലക്ഷ്യമെന്ന ചോദ്യത്തിന്, ബോള്‍ട്ടിന്റെ റെക്കോഡിന്റെ പുറകെയോ മറ്റോ ലക്ഷ്യമാക്കി ഞാന്‍ പോകാറില്ലെന്നും എന്നാല്‍ അവിടെ എത്തുമ്പോള്‍ ഏത് റെക്കോഡിന് പുറകെ പോകാനും ഉത്സാഹമാകുമെന്നും നോഹ് പറഞ്ഞു.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്