പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; റൊണാള്‍ഡോയുടെ റെക്കോര്‍ഡിനായുള്ള കാത്തിരിപ്പ് നീളുന്നു

യൂറോ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. മറുപടിയില്ലാത്ത ഒരു ഗോളിന പോര്‍ച്ചുഗലിനെ തകര്‍ത്ത ബെല്‍ജിയം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 42-ാം മിനിറ്റില്‍ തോര്‍ഗന്‍ ഹസാര്‍ഡിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചറിലാണ് ബെല്‍ജിയം വിജയം പിടിച്ചത്.

ഗോളിനു 25 വാര അകലെ നിന്നു പന്തു കിട്ടിയ തോമസ് മുനിയര്‍ അതു നേരെ തോര്‍ഗനു നല്‍കി. രണ്ടു ടച്ചുകള്‍ക്കു ശേഷം തോര്‍ഗന്‍ തൊടുത്ത ഷോട്ട് പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ റൂയി പാട്രീഷ്യോയുടെ കൈയിലുരസി വലയിലേക്കു പോയി.

മത്സരത്തിലുടനീളം 23 ഷോട്ടുകള്‍ ഗോളിലേക്ക് പായിച്ചെങ്കിലും ഒന്നുപോലും വലയിലെത്തിക്കാന്‍ പോര്‍ച്ചുഗലിനായില്ല. അതേസമയം രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ റൊണാള്‍ഡോ ഒന്നാമതെത്തുന്നതു കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയാണ് പോര്‍ച്ചുഗലിന്റെ പുറത്താകല്‍. പട്ടികയില്‍ 109 ഗോളുകളുമായി ഇറാന്റെ അലി ദേയിക്കൊപ്പമാണ് റൊണാള്‍ഡോ.

മ്യൂണിക്കില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇറ്റലിയാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്