യൂറോ കപ്പ്: പോര്‍ച്ചുഗലിനെ ഗോളില്‍ മുക്കി ജര്‍മ്മനിയുടെ തിരിച്ചു വരവ്

യൂറോ കപ്പില്‍ ഗ്രൂപ്പ് എഫിലെ നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിനെ ഗോള്‍മഴയില്‍ മുക്കി ജര്‍മനി. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ജര്‍മ്മനിയുടെ വിജയം. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ജര്‍മ്മനിയുടെ തകര്‍പ്പന്‍ തിരിച്ചു വരവ്.

മത്സരത്തില്‍ സെല്‍ഫ് ഗോളുകളാണ് പോര്‍ച്ചുഗലിന്റെ വിധി മാറ്റി കുറിച്ചത്. റൂബന്‍ ഡയസ് (35″) റാഫേല്‍ ഗുറെയ്‌റോ (39″) എന്നിവരുടെ സെല്‍ഫ് ഗോളുകളാണ് പോര്‍ച്ചുഗലിന് വിനയായത്. യൂറോ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഒരു കളിയില്‍ ഒന്നിലധികം സെല്‍ഫ് ഗോള്‍ വഴങ്ങുന്നത്.

15ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ ഗോളില്‍ മുന്നിലെത്തിയ പോര്‍ച്ചുഗലിനെ നാല് മിനിറ്റിനിടെ വന്ന രണ്ട് സെല്‍ഫ് ഗോളുകള്‍ പിന്നിലാക്കി. രണ്ടാം പകുതിയില്‍ കായ് ഹവാര്‍ട്‌സും (51″), റോബിന്‍ ഗൊസെന്‍സും (60″) ജര്‍മനിക്കായി ഗോളുകള്‍ നേടി. ഞെട്ടലില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഡിയഗോ ജോട്ട (67) ഒരു ഗോള്‍ കൂടി തിരിച്ചടിച്ചെങ്കിലും പോര്‍ച്ചുഗല്‍ ഏറെ പിന്നിലായിപ്പോയിരുന്നു.

മരണഗ്രൂപ്പായ എഫില്‍ പോര്‍ച്ചുഗലിനും ജര്‍മനിക്കും 3 വീതം പോയിന്റായി. ഒരു ജയവും ഒരു സമനിലയും അടക്കം 4 പോയിന്റുള്ള ഫ്രാന്‍സാണ് ഒന്നാമത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്