ഗോള്‍ അടിച്ചത് റോണോയോ ബ്രൂണോയോ?, യാഥാര്‍ത്ഥ്യം തൊഴി കൊണ്ട പന്ത് തന്നെ പറഞ്ഞു

തിങ്കളാഴ്ച ഉറുഗ്വേയ്ക്കെതിരെ നടന്ന മത്സരത്തില്‍ പിറന്ന ഗോള്‍ ഫുട്‌ബോള്‍ ലോകത്ത് ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പേരില്‍ കുറിക്കപെട്ട ഗോള്‍ യഥാര്‍ത്ഥത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ ഹെഡിലൂടെയല്ലേ വലയിലെത്തിയതെന്നായിരുന്നു ആ ആശയക്കുഴപ്പം. ഗോള്‍ നേട്ടം റൊണാള്‍ഡോ തനതു ശൈലിയില്‍ ആഘോഷിച്ചതും സംശയം ഇരട്ടിപ്പിച്ചു.

ബ്രൂണോയുടെ കാലില്‍ നിന്ന് പറന്നുയര്‍ന്ന പന്ത് ഒറ്റനോട്ടത്തില്‍ ക്രിസ്റ്റ്യാനോയുടെ ഹെഡറായി വലയിലേക്കെന്ന് തോന്നുമായിരുന്നു. പക്ഷേ തൊഴികൊണ്ട പന്ത് പറഞ്ഞത് ഗോള്‍ ബ്രൂണോയ്‌ക്കെന്നായിരുന്നു. ഔദ്യോഗിക പന്തായ അല്‍ രിഹ്‌ലയില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് ബ്രൂണോയാണ് ഗോളടിച്ചതെന്ന് തിരിച്ചറിയാന്‍ സഹായിച്ചത്.

അഡിഡാസ് ഈ ലോകകപ്പിന് വേണ്ടി നിര്‍മിച്ചതാണ് അല്‍ രിഹ്‌ല.’വാര്‍’ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി റഫറിമാരെ സഹായിക്കുക കൂടി ചെയ്യുന്നുണ്ട് ഈ പന്ത്. പന്തില്‍ ഘടിപ്പിച്ച സ്‌നിക്കോ മീറ്റര്‍ വഴിയാണ് സ്പര്‍ശം അറിയാന്‍ പറ്റുക. ബ്രൂണോയുടെ കാല്‍ പന്തില്‍ തൊട്ടത് സെന്‍സറില്‍ വ്യക്തമായിരുന്നു. റൊണാള്‍ഡോയെ സ്പര്‍ശിക്കാതെയാണ് പന്ത് കടന്ന് പോയതെന്നും ഇതില്‍ നിന്ന് വ്യക്തമായി.

അവസാന വിസിലിന് ശേഷവും ആ ഗോള്‍ തന്റേതാണെന്ന് റൊണാള്‍ഡോ വാദിക്കുണ്ടായിരുന്നു. എന്നിരുന്നാലും, റൊണാള്‍ഡോ തന്റെ ക്രോസുമായി ബന്ധപ്പെടുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചതോടെ ഗോള്‍ ആത്യന്തികമായി ഫെര്‍ണാണ്ടസിനായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഈ ഗോള്‍ ലഭിച്ചിരുന്നെങ്കില്‍, ലോകകപ്പ് ചരിത്രത്തില്‍ തന്റെ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോറര്‍ ആകുമായിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ