ജയിച്ചു കയറി ഇംഗ്ലണ്ടും യുക്രൈനും; യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി

യൂറോ കപ്പ് പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചു. ജൂലൈ രണ്ടിന് സ്വിറ്റ്‌സര്‍ലന്‍ഡ് -സ്‌പെയ്ന്‍ മത്സരത്തോടെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകും. ജര്‍മ്മനിയെ തകര്‍ത്ത ഇംഗ്ലണ്ടും സ്വീഡനെ തകര്‍ത്ത യുക്രൈനുമാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ച അവസാന ടീമുകള്‍. ബെല്‍ജിയം, ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക് എന്നിവരാണ് ക്വാര്‍ട്ടറില്‍ കടന്ന മറ്റ് ടീമുകള്‍.

ജര്‍മ്മനിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് കടന്നത്. റഹീം സ്റ്റെര്‍ലിംഗ് (75), ഹാരി കെയ്ന്‍ (86) എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍. കഴിഞ്ഞ മൂന്നു യൂറോ കപ്പിനിടെ ആദ്യമായാണ് ജര്‍മ്മനി സെമി ഫൈനല്‍ കാണാതെ പുറത്തായത്. ജര്‍മ്മന്‍ കോച്ച് ജോക്വിം ലോയുടെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു ഇത്.

സ്വീഡനെ 1-2ന് തകര്‍ത്താണ് യുക്രൈയ്ന്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. എക്സ്ട്രാ ടൈമിലാണ് യുക്രൈന്‍ വിജയ ഗോള്‍ നേടിയത്. നിശ്ചിതസമയത്ത് 1-1ന് സമനില പാലിച്ചതിനാല്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീളുമെന്ന് വിചാരിച്ചിരിക്കെ എക്സ്ട്രാടൈമിന്റെ അവസാന മിനിറ്റില്‍ ആര്‍ത്തെം ഡോബിക്കിലൂടെ യുക്രൈനിന്റെ വിജയഗോള്‍ നേടി.

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

ജൂലൈ 2

രാത്രി 9:30-ന് സ്വിറ്റ്‌സര്‍ലന്‍ഡ് – സ്‌പെയ്ന്‍

രാത്രി 12:30-ന് ബെല്‍ജിയം – ഇറ്റലി

ജൂലൈ 3

രാത്രി 9:30-ന് ചെക്ക് റിപ്പബ്ലിക്ക് – ഡെന്‍മാര്‍ക്ക്

രാത്രി 12:30-ന് ഇംഗ്ലണ്ട് – യുക്രൈന്‍

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്