WCL 2025: “നിങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുകയും ഷോപ്പിംഗ് നടത്തുകയും പാർട്ടി നടത്തുകയും ചെയ്യുന്നു, പക്ഷേ ഒരുമിച്ച് കളിക്കാൻ മാത്രം പ്രയാസം”; ഇന്ത്യൻ താരങ്ങളുടേത് ഇരട്ടത്താപ്പ്

ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിന്റെ രണ്ടാം സീസണിൽ പാകിസ്ഥാനെതിരെയുള്ള മത്സരം ബഹിഷ്കരിച്ചതിന് ഇന്ത്യൻ കളിക്കാരെ വിമർശിച്ച് പാക് മുൻ ഫാസ്റ്റ് ബോളർ അബ്ദുർ റൗഫ് ഖാൻ. ജൂൺ 20 ന് എഡ്ജ്ബാസ്റ്റണിൽ നടക്കേണ്ടിയിരുന്ന മത്സരം, ഇന്ത്യൻ കളിക്കാർ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ്, ഇർഫാൻ, യൂസഫ് പത്താൻ, ശിഖർ ധവാൻ എന്നിവർക്ക് ചിരവൈരികളായ ടീമുകൾക്കെതിരെ മത്സരിക്കാൻ താൽപ്പര്യമില്ലായിരുന്നു. പൊതുജനങ്ങളുടെ പ്രതിഷേധത്തെയും കളിക്കാരുടെ നിലപാടിനെയും തുടർന്ന്, WCL സംഘാടകർ ഇന്ത്യ-പാകിസ്ഥാൻ മത്സരം റദ്ദാക്കാൻ നിർബന്ധിതരായി.

“നിങ്ങൾ പരസ്പരം കളിക്കില്ലെന്ന് ആരാധകരെ കാണിക്കുന്നു, പക്ഷേ തിരശ്ശീലയ്ക്ക് പിന്നിൽ, നിങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുകയും ഷോപ്പിംഗ് നടത്തുകയും ചെയ്യുന്നു. ഇത് ന്യായമല്ല. അവർ ഒരുമിച്ച് ചുറ്റിനടക്കുന്നു, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, ഒരുമിച്ച് പാർട്ടി നടത്തുന്നു. ഒരു ഗെയിം കളിക്കുന്ന കാര്യത്തിൽ, അവർ ലോകത്തിന് മുന്നിൽ വ്യത്യസ്തമായ ഒരു ചിത്രം കാണിക്കാൻ ശ്രമിക്കുന്നു,” റൗഫ് പറഞ്ഞു.

“ഇന്ത്യൻ കളിക്കാർക്ക് അത് മനസിലാകും. ഞങ്ങൾ ഒരുമിച്ച് കളിക്കുകയും ഡ്രസ്സിംഗ് റൂമുകൾ പങ്കിടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. കളിക്കളത്തിന് പുറത്ത് ഞങ്ങൾ സുഹൃത്തുക്കളാണ്. ബഹിഷ്‌കരണ നിലപാട് അനാവശ്യമായ ആവേശം സൃഷ്ടിക്കുന്നു. മത്സരം കാണാൻ ആഗ്രഹിക്കുന്ന ആരാധകർ നിരാശരാണ്. ഇത് ക്രിക്കറ്റിന് നല്ലതല്ല. നമ്മൾ കളിയോടും ആരാധകരോടും ഒരുപാട് കടപ്പെട്ടിരിക്കുന്നു,” ,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയതിനേക്കാൾ കൂടുതൽ കലശിലാണ്. ഈ വർഷത്തെ ഏഷ്യാ കപ്പ് കൂടി അനിശ്ചിതത്വത്തിലാണ്. ടൂർണമെന്റിൽ കളിക്കാൻ ബിസിസിഐക്ക് സർക്കാരിന്റെ അനുമതി ആവശ്യമാണ്.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം