പരിക്ക് മാറി, ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ മടങ്ങിവരവ് ഇംഗ്ലീഷ് ടീമിനൊപ്പം

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ കൈയിലെ പരിക്കില്‍ നിന്ന് മോചിതനായി. കളത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനും മറ്റുമായി താരം പ്രമുഖ ഇംഗ്ലീഷ് കൗണ്ടി ടീമായ ലങ്കാഷെയറുമായി കരാര്‍ ഒപ്പിട്ടു.

‘വാഷിംഗ്ടണ്‍ പൂര്‍ണ്ണ ഫിറ്റ്‌നസിനടുത്താണ്. അദ്ദേഹത്തിന് ധാരാളം ഗെയിം സമയം ആവശ്യമാണ്, അത് റെഡ്-ബോള്‍ ക്രിക്കറ്റില്‍ മാത്രമേ ലഭിക്കൂ. അവന്‍ ലങ്കാഷെയറിനു വേണ്ടി കളിക്കാന്‍ പോകുന്നു. ഇത് അവനെ പുതിയൊരു തുടക്കത്തിന് സഹായിക്കും,’ ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ഫീല്‍ഡിംഗിനിടെയാണ് സുന്ദറിന് പരിക്കേറ്റത്. പിന്നീട് ഏതാനും കളികള്‍ നഷ്ടമായെങ്കിലും ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ അദ്ദേഹം തിരിച്ചുവരവ് നടത്തി.

സീസണില്‍ 9 മത്സരങ്ങള്‍ കളിച്ച താരം 101 റണ്‍സും ആറ് വിക്കറ്റും മാത്രമാണ് നേടിയത്. കൈയിലെ പരിക്കില്‍ നിന്ന് മോചിതനായ സുന്ദറിന് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ടീമില്‍ ഇടം നേടാനാകുമോ എന്ന് കണ്ടറിയണം.

Latest Stories

IPL 2024: ഞാൻ ടീം അംഗങ്ങളോട് അത് ചോദിക്കാൻ പോകുകയാണ്, തോൽവിക്ക് പിന്നാലെ സഞ്ജു പറയുന്നത് ഇങ്ങനെ

മമ്മൂട്ടി, മോഹന്‍ലാല്‍, തിലകന്‍... ഈ ശ്രേണിയിലാണ് ടൊവിനോയും, ഇയാളുടെ ആവേശം ഞാന്‍ കണ്ടിട്ടുണ്ട്; പിന്തുണയുമായി മധുപാല്‍

രാജ്യസഭ സീറ്റ് ലക്ഷ്യംവച്ച് മാണി കോണ്‍ഗ്രസ്; വിട്ടുതരില്ലെന്ന് സിപിഐ; എല്‍ഡിഎഫില്‍ പോര് മുറുകുന്നു

ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല; തുറന്ന് സമ്മതിച്ച് മാലദ്വീപ് പ്രതിരോധ മന്ത്രി

ബിസിസിഐ കാണിച്ച നടപടി തെറ്റ്, അവനെ ശരിക്കും ചതിക്കുകയാണ് ചെയ്തത്: മുഹമ്മദ് ഷമി

കണ്ണൂരില്‍ ബോംബ് സ്‌ഫോടനങ്ങള്‍ അവസാനിക്കുന്നില്ല; ഐസ്‌ക്രീം ബോംബെറിഞ്ഞത് പൊലീസ് വാഹനത്തിന് നേരെ

തമിഴ്‌നാട്ടില്‍ ആരുമായും സംഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കാന്‍ 'തമിഴക വെട്രി കഴകം'; പാര്‍ട്ടിയിലെ ഭാരവാഹികളെ പ്രഖ്യാപിച്ച് വിജയ്

ഉര്‍ഫി ജാവേദിന്റെ ഫാഷന്‍ വളരെ ക്രിയേറ്റീവ് ആണ്, സെന്‍ഡായെ കോപ്പി ചെയ്യാറുണ്ട്..; തുറന്നു പറഞ്ഞ് ജാന്‍വി കപൂര്‍

വരും വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്‍റെ ക്ഷേത്രങ്ങള്‍ രാജ്യത്ത് ഉയരും: അമ്പാട്ടി റായിഡു

IPL 2024: പാകിസ്ഥാൻ ഡ്രസിങ് റൂമിൽ സ്വാധീനം ചെലുത്തുന്ന ഇന്ത്യൻ താരം അവനാണ്, ഞങ്ങൾ ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചു: മുഹമ്മദ് റിസ്‌വാൻ