നാല് വിക്കറ്റുമായി ശ്രീശാന്ത്; ബിഹാറിനെ എറിഞ്ഞുടച്ച് കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി മറ്റൊരു തകര്‍പ്പന്‍ ബോളിംഗ് പ്രകടനവുമായി എസ്. ശ്രീശാന്ത്. ബിഹാറിനെതിരായി നടക്കുന്ന മത്സരത്തില്‍ 9 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി ശ്രീശാന്ത് നാല് വിക്കറ്റ് വീഴ്ത്തി.

ശ്രീശാന്തിന്റെ ബോളിംഗ് മികവില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബീഹാര്‍ 148 റണ്‍സിന് ഓള്‍ഔട്ടായി. ജലജ് സക്‌സേന 10 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി മൂന്നും എം.ഡി നിധീഷ് എട്ട് ഓവറില്‍ 30 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി. അക്ഷയ് ചന്ദ്രന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

89 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിതം 64 റണ്‍സെടുത്ത ബാബുല്‍ കുമാറാണ് ബിഹാറിന്റെ ടോപ് സ്‌കോറര്‍. ഒരുവേള അഞ്ചിന് 74 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ബിഹാറിനെ, ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അശുതോഷ് അമനൊപ്പം (39 പന്തില്‍ 18) ബാബുല്‍ കൂട്ടിച്ചേര്‍ത്ത 46 റണ്‍സാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിംഗില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെന്ന നിലയിലാണ്. 12 ബോളില്‍ 37 റണ്‍സെടുത്ത വിഷ്ണു വിനോദിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 4 സിക്‌സും 2 ഫോറും അടങ്ങുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിംഗ്‌സ്. 17 ബോളില്‍ 38 റണ്‍സെടുത്ത് റോബിന്‍ ഉത്തപ്പ ക്രീസിലുണ്ട്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്