വൈഭവിന് അപ്പോ ഇതും വശമുണ്ടല്ലേ, ഇം​ഗ്ലണ്ടിനെതിരെ ഞെട്ടിച്ച് കൗമാര താരം, അവനിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി മിന്നും സെഞ്ച്വറി നേടി വാർത്തകളിൽ നിറഞ്ഞ താരമാണ് വൈഭവ് സൂര്യവൻഷി. 14 വയസുകാരനായ താരത്തെ 1.10 കോടി രൂപ മുടക്കിയാണ് ആർആർ മാനേജ്മെന്റ് ടീമിൽ എത്തിച്ചത്. ഐപിഎലിൽ രാജസ്ഥാന്റെ ഓപ്പണിങ് ബാറ്ററായി ഇനിയുളള സീസണിലും വൈഭവ് തന്നെ തുടരാനാണ് സാധ്യത. ഐപിഎലിന് ശേഷം ഇം​ഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലാണ് വൈഭവ് സൂര്യവൻഷി കളിക്കുന്നത്.

ഈ സീരീസിലും ബാറ്റിങ്ങിൽ മിന്നുംഫോമിലാണ് കൗമാര താരമുളളത്. ബാറ്റിങ് വെടിക്കെട്ടിന് പിന്നാലെ കഴിഞ്ഞ ദിവസം ബോൾ ചെയ്തും വൈഭവ് ആരാധകരെ ഞെട്ടിച്ചു. ഒരു ഓവർ ഏറിഞ്ഞ താരം 14 റൺസാണ് വിട്ടുകൊടുത്തത്. വിക്കറ്റ് വീഴ്ത്താൻ സാധിച്ചില്ലെങ്കിലും ബോളറായും തന്റെ സേവനം ടീമിന് ഉണ്ടാകുമെന്ന് താരം കാണിച്ചുതരുകയായിരുന്നു.

ലെഫ്റ്റ് ഹാൻഡ് ഓഫ് സ്പിന്നറാണ് വൈഭവ് സൂര്യവൻഷി. മത്സരത്തിൽ ഇം​ഗ്ലണ്ട് അണ്ടർ 19 ടീമാണ് വിജയിച്ചത്. ഇന്ത്യ ഉയർ‌ത്തിയ 291 റൺസ് വിജയലക്ഷ്യം 49.3 ഓവറിൽ മറികടക്കുകയായിരുന്നു ഇം​ഗ്ലണ്ട് ടീം. ഓപ്പണിങ് ബാറ്ററായി ഇറങ്ങി 34 പന്തിൽ 45 റൺസാണ് വൈഭവ് നേടിയത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി