ലോകകപ്പിന് ശേഷം ഒരുപാട് കരഞ്ഞു, ബിസിസിഐ പോലും തിരിഞ്ഞുനോക്കിയില്ല; എന്നാൽ ഇന്ന് രാത്രി മുതൽ ഇന്ത്യൻ ക്രിക്കറ്റിൽ അയാളുടെ പേരിന് പ്രത്യേക സ്ഥാനം; ശ്രേയസ് അയ്യർക്ക് അടിച്ചിരുന്നത് ബമ്പർ ലോട്ടറി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഐസിസി ലോകകപ്പ് 2023 ന് ശേഷമുള്ള തൻ്റെ കഠിനമായ ഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞു രംഗത്ത് വന്നിരുന്നു. ലോകകപ്പിൽ അവിസ്മരണീയമായ പ്രകടനം നടത്തിയ താരം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വലംകൈയ്യൻ ബാറ്റർ പരാജയപെട്ടതിനാൽ ടീമിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. തനിക്ക്മു തുകിൽ വേദനയുണ്ടെന്ന് പരാതിപ്പെട്ട അദ്ദേഹം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ കളിക്കില്ലെന്ന് മുംബൈ മാനേജ്മെൻ്റിനോട് പറഞ്ഞു. എന്നിരുന്നാലും, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രദ്ധിച്ചില്ല. താരം മനഃപൂർവം ഉഴപ്പി എന്നാണ് അവർ പരാതി പറഞ്ഞത്. അതിനാൽ അവർ താരത്തിന് കേന്ദ്ര കരാർ വാഗ്ദാനം ചെയ്തില്ല.

അപ്പോൾ താരം ഇങ്ങനെ പറഞ്ഞു:

“ഐസിസി ലോകകപ്പിന് ശേഷമുള്ള യാത്രയിൽ ഞാൻ ശരിക്കും കഷ്ടപ്പെട്ടു. എൻ്റെ ആശങ്ക അറിയിച്ചപ്പോൾ ആരും സമ്മതിച്ചില്ല. ഞാൻ എന്നോട് മാത്രം മത്സരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. ഐപിഎൽ ആരംഭിച്ചപ്പോൾ, എൻ്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ ആഗ്രഹിച്ചു. ഞങ്ങളുടെ പദ്ധതികൾ ഞങ്ങളുടെ കഴിവിൻ്റെ പരമാവധി നടപ്പിലാക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, ഞങ്ങൾ ആഗ്രഹിച്ചത് നേടാൻ ഞങ്ങൾക്ക് കഴിഞ്ഞു, ”ശ്രേയസ് അയ്യർ പറഞ്ഞു.

അതെ വിഷമങ്ങളുടെ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൻ്റെ ഫൈനലിൽ ഹൈദരാബാദിനെ തച്ചുതകർത്ത് കൊൽക്കത്ത കിരീടം ഉയർത്തുമ്പോൾ അയ്യരുടെ പേര് ചർച്ചയാകുന്നു, ടി 20 ലോകകപ്പ് ടീമിൽ പോലും സ്ഥാനമില്ലാത്ത താരത്തിന്റെ ടീമാണ് കിരീടം ഉയർത്തിയിരിക്കുന്നത്. മുന്നിൽ നിന്ന് നയിച്ച് , തന്ത്രങ്ങൾ മെനഞ്ഞ് ഗംഭീറിനൊപ്പം അയ്യർ നടത്തിയത് മികച്ച പ്രവർത്തനം ആയിരുന്നു.

എന്തായാലും ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ വരും. ഗംഭീർ പരിശീലകനായി വന്നേക്കാം. രോഹിത് അടക്കമുള്ള സീനിയർ താരങ്ങൾ കളം ഒഴിയുമ്പോൾ വൈറ്റ് ബോൾ ഫോർമാറ്റിൽ നായകനാകാൻ അയ്യരുടെ പേര് ഉയർന്ന് കേട്ടേക്കാം. അങ്ങനെ വന്നാൽ കാലം അയാൾക്കായി ഒരുക്കുന്ന സമ്മാനം ആകും അത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്