ബോൾ ഔട്ടിന് ഞങ്ങൾ ജയിച്ചതിന് പിന്നിൽ ഇങ്ങനെ ഒരു കഥ കൂടിയുണ്ട്, എല്ലാം നോട്ട് ചെയ്ത്‌ അയാൾ നിന്നു ; വെളിപ്പെടുത്തി ആർ.പി സിംഗ്

2007 ടി20 ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കൊണ്ടുവന്ന ടൂർണമെന്റ് ആയിരുന്നു. ടൂർണമെന്റിന്റെ ആദ്യാവസാനം മികച്ച പ്രകടനം നടത്തിയാണ് ഇന്ത്യ വിജയം കൈവരിച്ചത്. ആ ലോകകപ്പിലെ ഏറ്റവും മനോഹരമായ ഓർമകളിൽ ഒന്നായിരുന്നു പാകിസ്താനെതിരെ ഇന്ത്യ ബോൾ ഔട്ടിലൂടെ ജയിച്ച മൽസരം. മത്സരം സമനിലയിൽ അവസാനിച്ചാൽ ഇന്ന് സൂപ്പർ ഓവർ പോലെ ആ കാലത്ത് കൊണ്ടുവന്ന് പെട്ടെന്ന് തന്നെ ഉപേക്ഷിച്ച ഒരു രീതി ആയിരുന്നു ഈ ബോൾ ഔട്ട്.

ഇന്ത്യ പാകിസ്ഥാൻ ഗ്രൂപ് സ്റ്റേജ് മത്സരം ഇന്ത്യയെ സംബന്ധിച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ജയം കൂടിയേ തീരു എന്ന അവസ്ഥയിൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചതും ബോള് ഔട്ടിൽ ജയിച്ചതും. ഇന്ത്യക്കായി ബോൾ ഔട്ടിൽ സ്റ്റമ്പിന് നേരെ പന്തെറിയാൻ വന്നത് സെവാഗ്, ഹർഭജൻ, റോബിൻ ഉത്തപ്പ എന്നിവർ ആയിരുന്നു. ഇതിൽ ഹർഭജൻ ഒഴികെ ഉള്ള രണ്ടുപേരും പന്തെറിയാൻ എത്തിയപ്പോൾ ഇന്ത്യൻ ആരാധകർ ഭയന്നിരുന്നു. ഈ തന്ത്രത്തെക്കുറിച്ചും എന്തിനാണ് സെവാഗ് ആദ്യ ഓവർ എറിഞ്ഞത് എന്നും ഉള്ള കാരണം വിശദീകരിക്കുകയാണ് മുൻ താരം ആർ.പി. സിങ്

ഉമർ ഗുൽ, സൊഹൈൽ തൻവീർ, യാസിർ അറാഫത്ത്, ഷാഹിദ് അഫ്രീദി, മുഹമ്മദ് ആസിഫ് എന്നിവരെ പാകിസ്ഥാൻ നോമിനേറ്റ് ചെയ്തപ്പോൾ ഇന്ത്യ ശ്രീശാന്ത്, ഹർഭജൻ സിംഗ്, വീരേന്ദർ സെവാഗ്, ഇർഫാൻ പത്താൻ, റോബിൻ ഉത്തപ്പ എന്നിവരെ നിരത്തി.

ജിയോ ടിവിയിലെ ഒരു ചർച്ചയ്ക്കിടെ, ക്യാപ്റ്റൻ എംഎസ് ധോണിയും ഹെഡ് കോച്ച് ലാൽചന്ദ് രാജ്പുതും പരിശീലനത്തിന് ശേഷം ഓരോ കളിക്കാരനെയും ആറ് പന്തുകൾ ബൗൾ ചെയ്യാൻ നിർബന്ധിക്കുന്നതായി ആർപി സിംഗ് വെളിപ്പെടുത്തി.

“ഞങ്ങൾ അത് (പാകിസ്ഥാൻ മത്സരത്തിന് മുമ്പ്) കാര്യമായി ശ്രദ്ധിച്ചിരുന്നില്ല,” അദ്ദേഹം പറഞ്ഞു. “എന്നാൽ എല്ലാ പരിശീലന സെഷനുകൾക്കു ശേഷവും, ലാൽചന്ദ് രാജ്പൂത്തും എംഎസ് ധോണിയും സ്റ്റമ്പിൽ ആറ് പന്തുകൾ എറിയാൻ എല്ലാവർക്കും പന്തുകൾ നൽകാറുണ്ടായിരുന്നു.” ആരാണ് ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത് എന്ന് രാജ്പൂതും ധോണിയും ശ്രദ്ധിക്കാറുണ്ടായിരുന്നു. വീരേന്ദർ സെവാഗ് എല്ലാ പന്തും തന്നെ ലക്ഷ്യത്തിൽ എത്തിച്ചിരുന്നു. അതുകൊണ്ടാണ് ആദ്യ പന്ത് അദ്ദേഹത്തിന് നൽകിയത്. തുടക്കം മുതൽ തന്നെ ഞങ്ങൾക്ക് സമ്മർദ്ദം സൃഷ്ടിക്കേണ്ടി വന്നു.

സെവാഗ്, ഹർഭജൻ, ഉത്തപ്പ എന്നിവർ ടീമിനായി വിജയകരമായ ശ്രമങ്ങൾ നടത്തി, മൂന്ന് തവണയും പാകിസ്ഥാൻ ബൗളർമാർ സ്റ്റംപിൽ തട്ടി വീഴ്ത്താനായില്ല. തൽഫലമായി, ഇന്ത്യ ആവേശകരമായ മത്സരം സ്വന്തമാക്കി.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ