അജിത് അഗാര്‍ക്കാറും റിഷഭ് പന്തും തമ്മില്‍ ഒരു സാമ്യം ഉണ്ട്, ആരും ശ്രദ്ധിക്കാത്ത ഒന്ന്!

പ്രിന്‍സ് റഷീദ്

അജിത് അഗാര്‍ക്കാറും ഋഷഭ് പന്തും തമ്മില്‍ ഏതെങ്കിലും കാര്യത്തില്‍ സാമ്യം ഉണ്ടോ. പ്രഥമ ദൃഷ്ടിയില്‍ യാതൊരു സാമ്യങ്ങളും ഇല്ല. എന്നാല്‍ ഒരു സാമ്യം ഉണ്ട് താനും. അതു മറ്റൊന്നും അല്ല രണ്ടു പേര്‍ക്കും സെലക്ടര്‍മാരില്‍ നിന്നും കിട്ടിയ പ്രത്യേക പരിഗണന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മറ്റൊരാള്‍ക്കും കിട്ടിയിട്ടില്ല എന്നത് മാത്രം ആണ്.

കരിയറിന്റെ തുടക്കത്തിലേ ചില മികച്ച പ്രകടനങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നീടങ്ങോട്ട് ദയനീയം ആയിരുന്നു അജിത് അഗാര്‍കാരുടെ ബൌളിംഗ്. അഗാര്‍ക്കാര്‍ ഓരോ തവണ പരാജയപ്പെടുമ്പോഴും സെലക്ടര്‍മാര്‍ പറഞ്ഞു കൊണ്ടിരുന്ന ഒരു സ്ഥിരം ഡയലോഗ് ഉണ്ട്.

അജിത് അഗാര്‍ക്കാര്‍ക്ക് പ്രതിഭയുണ്ട് അയാള്‍ ഭാവിയുടെ താരം ആണെന്ന്. അങ്ങനെ പറഞ്ഞു പറഞ്ഞു അഗാര്‍ക്കാര്‍ക്ക് മുപ്പതുകള്‍ പിന്നിട്ടപ്പോഴും അവര്‍ പറഞ്ഞു കൊണ്ടിരുന്നു അയാള്‍ക്ക് പ്രതിഭയുണ്ട് എന്ന്.

ഏതോ ഒരു ക്രിക്കറ്റ് മത്സരത്തിന് ഇടയ്ക്കു ഒരു കമ്മന്റെറ്റര്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. 32 വയസ്സായ ഇയാളുടെ പ്രതിഭ ഇനി എന്നാണ് വെളിയില്‍ വരുന്നത് എന്ന്. ഇന്നു അതെ മനുഷ്യന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണ സാരഥി ആയിരിക്കുന്നു. അതില്‍ നിന്നും തന്നെ നമുക്ക് ഊഹിക്കാം ഈ വ്യക്തിയുടെ സ്വാധീനം എത്ര വലുതായിരുന്നു എന്നു.

ഇതു പോലൊരു പ്രതിഭയാണ് ഋഷഭ് പന്തും. നാളെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണചക്രം തിരിക്കേണ്ട അതുല്യ പ്രതിഭ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും