'ബഹിഷ്‌കരിക്കേണ്ടിയിരുന്നത് മന്ത്രിയെയാണ്, അല്ലാതെ ക്രിക്കറ്റ് കളിയെ ആയിരുന്നില്ല'; വിശദീകരണ കുറിപ്പുമായി തരൂര്‍

കായിക മന്ത്രി വി. അബ്ദുറഹിമാന്റെ വിവാദ പ്രസ്താവനയുടെ പേരില്‍ ആരാധകര്‍ സ്റ്റേഡിയം ബഹിഷ്‌കരിക്കുകയല്ല വേണ്ടിയിരുന്നതെന്ന് ശശി തരൂര്‍ എംപി. ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ കാണികള്‍ വളരെ കുറവായതില്‍ ഖേദം പ്രകടിപ്പിച്ച് ഇന്നലെ താന്‍ നടത്തിയ പ്രസ്താവന ചിലര്‍ തെറ്റിദ്ധരിച്ചു എന്ന് കാണിച്ച് തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച് കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.

ബഹിഷ്‌കരണം എന്നത് ജനാധിപത്യപരമായ അവകാശമാണ്. പക്ഷെ, ബഹിഷ്‌കരണം നടത്തുന്നവര്‍ ആര്‍ക്കെതിരെയാണോ പ്രതിഷേധിക്കുന്നത് ആ വ്യക്തിയെയായിരിക്കണം ലക്ഷ്യം വെക്കേണ്ടതെന്നും അല്ലാതെ ക്രിക്കറ്റ് കളിയെ ആയിരുന്നില്ലെന്നും തരൂര്‍ കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

കേരള സ്‌പോര്‍ട്‌സ് മന്ത്രിയുടെ വിവേകശൂന്യമായ പരാമര്‍ശത്തില്‍ രോഷാകുലരായ ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ബഹിഷ്‌കരണാഹ്വാനം നടത്തിയതിന്റെ ഫലമായി ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ കാണികള്‍ വളരെ കുറവായതില്‍ ഖേദം പ്രകടിപ്പിച്ച് ഇന്നലെ ഞാന്‍ നടത്തിയ പ്രസ്താവന ചിലര്‍ തെറ്റിദ്ധരിച്ചതായി തോന്നുന്നു.

ബഹിഷ്‌കരണം എന്നത് ജനാധിപത്യപരമായ അവകാശമാണ്; പക്ഷെ, ബഹിഷ്‌കരണം നടത്തുന്നവര്‍ ആര്‍ക്കെതിരെയാണോ പ്രതിഷേധിക്കുന്നത് ആ വ്യക്തിയെയായിരിക്കണം ലക്ഷ്യം വെക്കേണ്ടത്. ടിക്കറ്റ് വാങ്ങാന്‍ പണമില്ലാത്തവര്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന മന്ത്രിയുടെ പരിഹാസത്തില്‍ പ്രകോപിതരായവരോട് എനിക്ക് എതിര്‍പ്പില്ല. എന്നാല്‍ മത്സരം കാണാന്‍ പോലും മെനക്കെടാതിരുന്ന സ്‌പോര്‍ട്‌സ് മന്ത്രിയെ സംബന്ധിച്ചിടത്തോളം സ്റ്റേഡിയം നിറഞ്ഞിട്ടുണ്ടോ അതോ കാലിയാണോ എന്നതൊരു പ്രശ്‌നമല്ല. അതുകൊണ്ടു തന്നെ ഈ ബഹിഷ്‌കരണം അദ്ദേഹത്തെ ബാധിക്കാന്‍ ഇടയില്ല.

യഥാര്‍ത്ഥത്തില്‍ പ്രതിഷേധിക്കുന്നവര്‍ ബഹിഷ്‌കരിക്കേണ്ടിയിരുന്നത് മന്ത്രിയെയാണ്; ക്രിക്കറ്റ് കളിയെ ആയിരുന്നില്ല. ഇന്നലത്തെ ബഹിഷ്‌കരണം പ്രതികൂലമായി ബാധിക്കുന്നത് തിരുവനന്തപുരത്തെ ക്രിക്കറ്റിന്റെ സാധ്യതകളെയാണ്. മന്ത്രിയുമായോ അദ്ദേഹത്തിന്റെ വിവേകശൂന്യമായ അഭിപ്രായങ്ങളുമായോ ഒരു ബന്ധവുമില്ലാത്ത കെസിഎയ്ക്ക്, ഈ വര്‍ഷാവസാനം ലോകകപ്പ് വേദിയായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള തങ്ങളുടെ വാദത്തെ ശക്തിപ്പെടുത്താന്‍ നല്ല ജനപങ്കാളിത്തം ആവശ്യമായിരുന്നു. ഇന്നലത്തെ

കാലിയായ സ്റ്റേഡിയം ഒരു കാരണമായി BCCI നമുക്കെതിരെ ഒരു തീരുമാനമെടുത്താല്‍ കേരളത്തിലെ കായികപ്രേമികളെയാണ് അത് പ്രതികൂലമായി ബാധിക്കുന്നത് എന്നത് നാം മനസ്സിലാക്കേണ്ടതാണ്. ഈ അഭിപ്രായമാണ് ഞാന്‍ സ്റ്റേഡിയത്തില്‍ വെച്ച് പ്രകടിപ്പിച്ചത്. പക്ഷെ, എന്റെ അഭിപ്രായം ഭാഗികമായും വ്യത്യസ്തവുമായുമാണ് റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. അത് കൊണ്ടാണ് ഇത്തരമൊരു വിശദീകരണം നടത്തേണ്ടി വന്നത്.

ഒരു ക്രിക്കറ്റ് ഫാന്‍ എന്ന നിലക്കും തിരുവനന്തപുരം ടോപ് ക്ലാസ് ക്രിക്കറ്റിന്റെ വേദിയാകണം എന്നാഗ്രഹിക്കുന്ന സ്ഥലം എം പി എന്ന നിലക്കുമുള്ള എന്റെ വിശദീകരണം എല്ലാവര്‍ക്കും വ്യക്തമായിക്കാണുമെന്ന് വിശ്വസിക്കുന്നു.

Latest Stories

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ