ഞാൻ നടത്തിയ മികച്ച പ്രകടനം ചില താരങ്ങൾക്ക് ഉൾകൊള്ളാൻ പറ്റിയില്ല, എന്റെ നാശം കാണാൻ ആഗ്രഹിച്ച ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്; ലോകകപ്പിന് ശേഷം നിർണായക വെളിപ്പെടുത്തലുകളുമായി മുഹമ്മദ് ഷമി

2023 ലെ ഐസിസി ലോകകപ്പിൽ മുഹമ്മദ് ഷമി അസാധ്യ ഫോമിൽ ആയിരുന്നു. ടൂർണമെന്റിലെ 24 വിക്കറ്റുമായി താരമായിരുന്നു ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ചാണ് താരം ഈ നേട്ടത്തിൽ എത്തിയത്.

ലോകകപ്പ് ഫൈനൽ അവരെ ഉള്ള ഇന്ത്യയുടെ യാത്രയിൽ നിർണായക പങ്ക് വഹിച്ചത് ഇന്ത്യയുടെ ബോളർമാർ ആയിരുന്നു. അതിൽ തന്നെ ഷമിയും ബുംറയും ആയിരുന്നു പ്രധാന താരങ്ങൾ. ഇന്ത്യ ഐസിസിയുടെ സഹായം ഉള്ളതുകൊണ്ടും വ്യത്യസ്ത പന്ത് ഉപയോഗിച്ചതെന്നുകൊണ്ടുമാണ് ജയിച്ചതെന്ന് ഉള്ള ആരോപണം ഹസൻ റാസ്‌ ഉന്നയിച്ചിരുന്നു.

മുഹമ്മദ് ഷമി ലോകകപ്പ് സമയത്ത് തന്നെ ഇതിനുള്ള മറുപടിയും നൽകിയിരുന്നു. . വിവാദ പ്രസ്താവനകൾ നടത്തിയതിന് റാസയെയും മറ്റ് പാകിസ്ഥാൻ താരങ്ങളെയും ഷമി വീണ്ടും വിമർശിച്ചു വന്നിരിക്കുകയാണ്. “എന്റെ പ്രകടനവുമായി 10 ബൗളർമാർ വരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എനിക്ക് ആരോടും അസൂയയില്ല. മറ്റുള്ളവരുടെ വിജയം നിങ്ങൾ ആസ്വദിക്കാൻ തുടങ്ങിയാൽ, നിങ്ങൾ ഒരു മികച്ച കളിക്കാരനാകും,” പ്യൂമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

തന്റെ പ്രസ്താവനയുടെ സന്ദർഭം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ ഷമി പറഞ്ഞു: “കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ ഒരുപാട് കേൾക്കുന്നു. ആദ്യ മത്സരങ്ങളിൽ ഞാൻ പ്ലെയിംഗ് ഇലവന്റെ ഭാഗമായിരുന്നില്ല. എന്നെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ഞാൻ 5 വിക്കറ്റ് വീഴ്ത്തി. അടുത്ത രണ്ട് ഗെയിമുകളിൽ ഞാൻ 4, 5 ബാറ്റർമാരെ പുറത്താക്കി. ചില പാകിസ്ഥാൻ കളിക്കാർക്ക് എന്റെ വിജയം ദഹിക്കാനായില്ല. വാസ്തവത്തിൽ, അവർ ഏറ്റവും മികച്ചവരാണെന്ന് അവർ കരുതുന്നു. കൃത്യസമയത്ത് പ്രകടനം നടത്തുന്ന കളിക്കാരനാണ് മികച്ചത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

“അവർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയായിരുന്നു. വ്യത്യസ്ത തരത്തിലുള്ള പന്തുകൾ ലഭിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ഇതൊക്കെ അനാവശ്യമാണ്. നന്നായി കളിച്ചാൽ ജയിക്കും ”അദ്ദേഹം അവസാനിപ്പിച്ചു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി