ഞാൻ നടത്തിയ മികച്ച പ്രകടനം ചില താരങ്ങൾക്ക് ഉൾകൊള്ളാൻ പറ്റിയില്ല, എന്റെ നാശം കാണാൻ ആഗ്രഹിച്ച ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്; ലോകകപ്പിന് ശേഷം നിർണായക വെളിപ്പെടുത്തലുകളുമായി മുഹമ്മദ് ഷമി

2023 ലെ ഐസിസി ലോകകപ്പിൽ മുഹമ്മദ് ഷമി അസാധ്യ ഫോമിൽ ആയിരുന്നു. ടൂർണമെന്റിലെ 24 വിക്കറ്റുമായി താരമായിരുന്നു ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ചാണ് താരം ഈ നേട്ടത്തിൽ എത്തിയത്.

ലോകകപ്പ് ഫൈനൽ അവരെ ഉള്ള ഇന്ത്യയുടെ യാത്രയിൽ നിർണായക പങ്ക് വഹിച്ചത് ഇന്ത്യയുടെ ബോളർമാർ ആയിരുന്നു. അതിൽ തന്നെ ഷമിയും ബുംറയും ആയിരുന്നു പ്രധാന താരങ്ങൾ. ഇന്ത്യ ഐസിസിയുടെ സഹായം ഉള്ളതുകൊണ്ടും വ്യത്യസ്ത പന്ത് ഉപയോഗിച്ചതെന്നുകൊണ്ടുമാണ് ജയിച്ചതെന്ന് ഉള്ള ആരോപണം ഹസൻ റാസ്‌ ഉന്നയിച്ചിരുന്നു.

മുഹമ്മദ് ഷമി ലോകകപ്പ് സമയത്ത് തന്നെ ഇതിനുള്ള മറുപടിയും നൽകിയിരുന്നു. . വിവാദ പ്രസ്താവനകൾ നടത്തിയതിന് റാസയെയും മറ്റ് പാകിസ്ഥാൻ താരങ്ങളെയും ഷമി വീണ്ടും വിമർശിച്ചു വന്നിരിക്കുകയാണ്. “എന്റെ പ്രകടനവുമായി 10 ബൗളർമാർ വരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എനിക്ക് ആരോടും അസൂയയില്ല. മറ്റുള്ളവരുടെ വിജയം നിങ്ങൾ ആസ്വദിക്കാൻ തുടങ്ങിയാൽ, നിങ്ങൾ ഒരു മികച്ച കളിക്കാരനാകും,” പ്യൂമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

തന്റെ പ്രസ്താവനയുടെ സന്ദർഭം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ ഷമി പറഞ്ഞു: “കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ ഒരുപാട് കേൾക്കുന്നു. ആദ്യ മത്സരങ്ങളിൽ ഞാൻ പ്ലെയിംഗ് ഇലവന്റെ ഭാഗമായിരുന്നില്ല. എന്നെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ഞാൻ 5 വിക്കറ്റ് വീഴ്ത്തി. അടുത്ത രണ്ട് ഗെയിമുകളിൽ ഞാൻ 4, 5 ബാറ്റർമാരെ പുറത്താക്കി. ചില പാകിസ്ഥാൻ കളിക്കാർക്ക് എന്റെ വിജയം ദഹിക്കാനായില്ല. വാസ്തവത്തിൽ, അവർ ഏറ്റവും മികച്ചവരാണെന്ന് അവർ കരുതുന്നു. കൃത്യസമയത്ത് പ്രകടനം നടത്തുന്ന കളിക്കാരനാണ് മികച്ചത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

“അവർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയായിരുന്നു. വ്യത്യസ്ത തരത്തിലുള്ള പന്തുകൾ ലഭിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ഇതൊക്കെ അനാവശ്യമാണ്. നന്നായി കളിച്ചാൽ ജയിക്കും ”അദ്ദേഹം അവസാനിപ്പിച്ചു.

Latest Stories

കേന്ദ്രസര്‍ക്കാറിന്റെ ഭാഷയില്‍ സുപ്രീംകോടതിയും സംസാരിക്കുന്നു; റോഹിങ്ക്യകളെ ഇന്ത്യ മ്യാന്മാര്‍ കടലില്‍ ഇറക്കി വിട്ടത് ഞെട്ടിച്ചു; ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷണ്‍

ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍

IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്