സ്മിത്തിന്റെ പരിക്ക്; കണ്‍കഷന്‍ ടെസ്റ്റ് കഴിഞ്ഞു

പരിശീലനത്തിനിടെ തലയ്ക്ക് പന്ത് കൊണ്ടതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് രണ്ടാം കണ്‍കഷന്‍ ടെസ്റ്റും പാസായി. ഇതോടെ ഇംഗ്ലണ്ടിനെതിരായ ബാക്കി മത്സരങ്ങളില്‍ സ്മിത്തിന് കളിക്കാം. പരിക്കിനെ തുടര്‍ന്ന് ആദ്യ ഏകദിനത്തില്‍ നിന്ന് സ്മിത്ത് വിട്ടുനിന്നിരുന്നു.

ഇംഗ്ലണ്ടിനെതിയ ആദ്യ ഏകദിനത്തിനു മുമ്പുള്ള പരിശീലനത്തിനിടെ ഓസ്ട്രേലിയന്‍ കോച്ചിംഗ് സ്റ്റാഫിലെ ഒരാള്‍ എറിഞ്ഞ പന്ത് നെറ്റ്സില്‍ വെച്ച് സ്മിത്തിന്റെ തലയില്‍ തട്ടുകയായിരുന്നു. ഇതോടെ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് സ്മിത്തിനെ ആദ്യ ഏകദിനത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

Steve Smith - Steve Smith Photos - England v Australia - ICC Cricket World Cup 2019 - Zimbio

ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ 19 റണ്‍സിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 275 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

വിജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി. അടുത്ത ഏകദിനം ഇന്ന് നടക്കും.

Latest Stories

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ