റാഞ്ചി ടെസ്റ്റ്: ഇന്ത്യന്‍ ടീമില്‍ നാലാം അരങ്ങേറ്റം

റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ ബംഗാള്‍ ഫാസ്റ്റ് ബൗളര്‍ ആകാശ് ദീപ് തന്റെ ടെസ്റ്റ് ക്യാപ്പ് സ്വന്തമാക്കിയേക്കും. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചതോടെ പേസ് വിഭാഗത്തില്‍ മുഹമ്മദ് സിറാജിനെ ആകാശ് ദീപ്ക് സഹായിക്കും. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ മുകേഷ് കുമാര്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും, സെലക്ടര്‍മാരും ടീം മാനേജ്മെന്റും ആകാശിനൊപ്പം പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി രണ്ട് മത്സരങ്ങളില്‍നിന്ന് താരം 11 വിക്കറ്റ് വീഴ്ത്തി. ബംഗാളിന്റെ രഞ്ജി ട്രോഫി 2024 മത്സരത്തില്‍ മുകേഷ് 10 വിക്കറ്റു നേടിയെങ്കിലും നേരത്തെ ടീമില്‍ അവസരം നല്‍കിയപ്പോള്‍ താരം നിരാശപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ വിശ്രമത്തിലായിരുന്ന മുഹമ്മദ് സിറാജിന്റെ സ്ഥാനത്ത് മുകേഷിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്.

2019-ല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ആകാശ് ദീപ് കളിച്ചിട്ടുണ്ട്. 23.58 ശരാശരിയിലും 3.03 ഇക്കോണമി റേറ്റിലും 104 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ആകാശ് കളിക്കുകയാണെങ്കില്‍, പരമ്പരയിലെ ഇന്ത്യയുടെ നാലാമത്തെ അരങ്ങേറ്റക്കാരനാകും താരം.

മുന്‍ കളികളില്‍ രജത് പതിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍ എന്നിവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. പരമ്പരയില്‍ 2-1 എന്ന മാര്‍ജിനില്‍ മുന്നിട്ട് നില്‍ക്കുന്ന ടീം ഇന്ത്യയ്ക്ക് അടുത്ത ടെസ്റ്റ് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്