ഏകദിന ലോകകപ്പ്: ഒന്നും ചെയ്യാനാകാതെ ഇന്ത്യൻ ബോളർമാർ നിൽക്കും, മിച്ചൽ സാന്റ്നർ ഇന്ത്യയെ തകർത്തെറിയും; അവൻ ആയിരിക്കും മാൻ ഓഫ് ദി മാച്ച്; പ്രവചനവുമായി മിച്ചൽ മക്ലെനാഗൻ

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി ലോകകപ്പ് 2023-ന്റെ സെമി ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലൻഡ് ജയിക്കുമെന്ന് മുൻ പേസർ മിച്ചൽ മക്ലെനാഗൻ പ്രവചിച്ചു. അതിനിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ ടൂർണമെന്റിൽ ഇന്ത്യ പുലർത്തിയ മികച്ച ഫോം ഇന്നും തുടരുമെന്നാണ് ആരാധകർ കരുതുന്നത്. അതേസമയം കിവീസ് ആകട്ടെ ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യക്ക് എതിരെ പുലർത്തിയ മേധാവിത്വം ഇന്നും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്രാക്കിന്റെ സ്വഭാവത്തെക്കുറിച്ച് പ്രതികരിച്ച മക്ലെനഗൻ, കിവീസിനെതിരെ ഇന്ത്യൻ പേസർമാർക്ക് സ്വാധീനം ചെലുത്താൻ കഴിയില്ലെന്ന് പറഞ്ഞു. “വിക്കറ്റുകൾ ന്യൂസിലൻഡിന് അനുകൂലമായിട്ട് ആയിരിക്കും നിൽക്കുക. ഇന്ത്യയുടെ സീമർമാർ മികച്ചവരാണ്, ഇതുവരെ അവർ മികച്ച പ്രകടനം നടത്തി. എന്നാൽ ഇന്ന് ഒന്നും ചെയ്യാൻ പറ്റാതെ നിസാരരായി അവർ നിൽക്കും. മിച്ചൽ സാന്റ്നർ ആയിരിക്കും മാൻ ഓഫ് ദ മാച്ച്, ”അദ്ദേഹം എക്‌സിൽ എഴുതി.

ജസ്പ്രീത് ബുംറ (17 വിക്കറ്റ്), മുഹമ്മദ് ഷാമി (16 വിക്കറ്റ്), മുഹമ്മദ് സിറാജ് (12 വിക്കറ്റ്) എന്നിവർ ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നടത്തിയത് മികച്ച പ്രകടനമാണ്. അത് ഇന്ന് ആവർത്തിക്കുമെന്നാണ് ഇന്ത്യൻ ആരാധകർ കരുതുന്നത്. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ 4 വിക്കറ്റിന് ജയിച്ചത് അടക്കം ഒമ്പത് കളികളിലും ഇന്ത്യ വിജയിച്ചു.

വിരാട് കോലി 95 റൺസെടുത്ത മത്സരത്തിൽ മുൻനിര വിക്കറ്റുകൾ വീണിട്ടും കോഹ്‌ലി ക്രീസിൽ പിടിച്ച് നിന്നിട്ട് ഇന്ത്യയെ ജയിപ്പിക്കുക ആയിരുന്നു. കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിലുള്ള ടീം നേരത്തെ 2019 ലോകകപ്പിൽ ഇന്ത്യയെ സെമിയിൽ തോൽപ്പിച്ചിരുന്നു. അതിന് കണക്ക് ചോദിക്കുക ആയിരിക്കും ഇന്ത്യയുടെ ലക്ഷ്യം.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്