ഏകദിന ലോകകപ്പ്: തുടര്‍ച്ചയായ തോല്‍വി, ഓസ്ട്രേലിയയ്ക്ക് എന്തുപറ്റി?; അവസ്ഥ പറഞ്ഞ് കമ്മിന്‍സ്

അഞ്ച് തവണ ഓസ്ട്രേലിയന്‍ ടീമിന് ലോകകപ്പ് 2023 ടൂര്‍ണമെന്റില്‍ ഇതുവരെ തങ്ങളുടെ വിജയ മുദ്ര പതിപ്പിക്കനായിട്ടില്ല. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെതിരായ തോല്‍വിക്ക് പിന്നാലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും ഓസ്ട്രേലിയ പരാജയം ഏറ്റുവാങ്ങി. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വിയില്‍ പ്രതികരിച്ചിരിക്കുകയാണ് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്.

ഞങ്ങള്‍ ദക്ഷിണാഫ്രിക്കയെ 311 റണ്‍സില്‍ ഒതുക്കി. അതിനുശേഷം ഞങ്ങള്‍ ഈ വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ കരുതി. ഞങ്ങളുടെ ബോളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. അണ്ടര്‍-ലൈറ്റില്‍ ബോള്‍ നന്നായി ബാറ്റിലേക്ക് വരുമെന്ന് ഞങ്ങള്‍ കരുതി, പക്ഷേ ഒന്നും സംഭവിച്ചില്ല. ഇന്ന് ഒന്നും പറയാനില്ല. ഈ തോല്‍വിയില്‍ ഞങ്ങള്‍ നിരാശരാണ്. വരും മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കും. വിടവുകള്‍ നികത്തക്കും- മത്സരശേഷം കമ്മിന്‍സ് പറഞ്ഞു.

ഓസീസിനെതിരെ 134 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ്, 40.5 ഓവറില്‍ 177 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ മൂന്നു വിക്കറ്റും മാര്‍കോ ജാന്‍സന്‍, കേശവ് മഹാരാജ്, തബ്രിസ് ഷംസി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ലുങ്കി എന്‍ഗിഡി ഒരു വിക്കറ്റും വീഴ്ത്തി.

70 റണ്‍സെടുക്കുന്നതിനിടെ ഓസീസിന്റെ ആദ്യ ആറു വിക്കറ്റുകളും നഷ്ടമായിരുന്നു. ഏഴാം വിക്കറ്റില്‍ മാര്‍നസ് ലബുഷെയ്ന്‍ (74 പന്തില്‍ 46), മിച്ചല്‍ സ്റ്റാര്‍ക്ക് (51 പന്തില്‍ 27) എന്നിവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഓസീസിനെ വലിയ നാണക്കേടില്‍നിന്നു രക്ഷിച്ചത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ടീമാണ് ഓസ്ട്രേലിയന്‍ ടീം. എന്നാല്‍ ഈ ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയക്ക് ആഗ്രഹിച്ച പോലെ തുടങ്ങാനായില്ല. ഒക്ടോബര്‍ 20 ന് പാകിസ്ഥാനെതിരെയാണ് ഓസീസിന്റെ മൂന്നാം മത്സരം. ഈ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയ.

Latest Stories

'അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ല, ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെപിസിസി പ്രസിഡൻ്റ് പ്രതീക്ഷിച്ചിരിക്കാം'; കെ കെ ശൈലജ

ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പതിനഞ്ചാം ദിവസം പാലക്കാട് വോട്ട് ചെയ്യാനെത്തി, കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി

'രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, മുൻ‌കൂർ ജാമ്യം റദ്ദ് ചെയ്യണം'; ഹൈക്കോടതിയിൽ ഹർജി നൽകി സർക്കാർ

'ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിയുടെ അടവ്'; വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍; 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഉപയോഗിക്കാം

'മോഹൻലാൽ ആയിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി, നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണം നടത്താൻ 'അമ്മ' നേതൃത്വം ബാധ്യസ്ഥർ'; ബാബുരാജ്

'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ, സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ മുഖ്യമന്ത്രി ആദ്യം നിലക്ക് നിർത്തട്ടെ'; രമേശ് ചെന്നിത്തല

കൽക്കരിയുടെ നിഴലിൽ കുടുങ്ങിയ ജീവിതങ്ങൾ: തൽചറിലെ മനുഷ്യരുടെ കഥയും ഇന്ത്യയുടെ തകരുന്ന ഊർജമാറ്റ വാഗ്ദാനങ്ങളും

'രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'; സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ്

ഗവർണർക്ക് തിരിച്ചടി; ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും, കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്ന് വിമർശനം