'മൊട്ടേരയിലെ ക്യുറേറ്ററെ സിഡ്നിയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്'

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടന്ന മൊട്ടേര സ്റ്റേഡിയത്തിലെ പിച്ചിനെ സംബന്ധിച്ച് ഉയരുന്ന വിമര്‍ശനങ്ങളെ തള്ളി ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. പിച്ചിന് നേരെയുള്ള വിമര്‍ശനങ്ങളില്‍ കാര്യല്ലെന്നും സ്പിന്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ ലോകം മുഴുവനും അതിന്റെ പേരും പറഞ്ഞ് കരയാന്‍ തുടങ്ങുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ലിയോണ്‍ പറഞ്ഞു.

“മൊട്ടേരയിലെ പിച്ചിനെ ഞാന്‍ പിന്തുണയ്ക്കുന്നു. രസിപ്പിക്കുന്നതാണത്. എല്ലാ അര്‍ഥത്തിലും ഉജ്വലമായിരുന്നു. അവിടുത്തെ ക്യുറേറ്ററെ സിഡ്നിയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്.”

“ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സീമിംഗ് വിക്കറ്റില്‍ നമ്മള്‍ കളിക്കുകയും 47,60 സ്‌കോറിന് ഓള്‍ഔട്ട് ആവുകയും ചെയ്യുന്നു. അപ്പോഴൊന്നും ആരും ഒന്നും പറയാറില്ല. എന്നാല്‍ സ്പിന്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ ലോകം മുഴുവനും അതിന്റെ പേരും പറഞ്ഞ് കരയാന്‍ തുടങ്ങും. എനിക്കിത് മനസിലാവുന്നില്ല” ലിയോണ്‍ പറഞ്ഞു.

രണ്ട് ദിവസം മാത്രമാണ് മൊട്ടേര ടെസ്റ്റിന് ആയുസ് ഉണ്ടായിരുന്നത്. സ്പിന്നര്‍മാര്‍ മാത്രം കളിച്ച് മൂന്നാം ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ അക്സര്‍ പട്ടേല്‍ രണ്ട് ഇന്നിംഗ്സില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യയുടെ മാത്രമല്ല ഇംഗ്ലണ്ടിന്റെയും സ്പിന്നര്‍മാര്‍ മൊട്ടേരയില്‍ വിലസി. ഒന്നാമിന്നിംഗ്‌സില്‍ നായകന്‍ ജോ റൂട്ട് 6.2 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുതു. ജാക്ക് ലീച്ചും നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. നാലാം ടെസ്റ്റും മൊട്ടേരയില്‍ തന്നെയാണ് നടക്കുന്നത്.

Latest Stories

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "