മൂവായിരത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, നിരവധി വീടുകൾ തകർന്നു; ഈ വിജയം അവരിൽ ഒരൽപ്പം പുഞ്ചിരി കൊണ്ടുവരും; മത്സരശേഷം വിങ്ങിപൊട്ടി റാഷിദ് ഖാൻ

ഈ ലോകകപ്പ് തുടങ്ങിയതിൽ പിന്നെ അത്രയൊന്നും ആവേശകരമായ മത്സരങ്ങൾ കണ്ടിട്ടില്ലെന്ന ആരാധകരുടെ പരാതി ഇന്നലത്തോടെ തീർന്നു. സമീപകാല ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി കണ്ട ദിവസത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് അഫ്ഗാനിസ്ഥാൻ വിജയക്കൊടി പാറിച്ചു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 215 റൺസിന് പുറത്തായി. അഫ്ഗാനിസ്ഥാന് 69 റൺസിന്റെ തകർപ്പൻ ജയവും ലോകകപ്പിലെ പുതുജീവനും കിട്ടി. കളിയുടെ എല്ലാ മേഖലയിലും ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞാണ് അഫ്ഗാൻ അട്ടിമറി നടത്തിയത്.

അഫ്ഗാനിസ്ഥാൻ സ്പിൻ ത്രയങ്ങളായ മുജീബ് ഉർ റഹ്മാനും മുഹമ്മദ് നബിയും ചേർന്ന് ഉത്തരങ്ങളില്ലാത്ത ഇംഗ്ലണ്ട് ബാറ്റിംഗ് യൂണിറ്റിനെ ഞെരുക്കിയപ്പോൾ നിർണായകമായ മൂന്ന് വിക്കറ്റ് നേട്ടം റാഷിദ് അഫ്ഗാന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. നേരത്തെ, 23 റൺസുമായി റാഷിദ് ബാറ്റിംഗിലും നിർണായകമായ സംഭാവന തന്നെയാണ് നൽകിയത്. മത്സരത്തിന് ശേഷം, റാഷിദ് സങ്കടത്തിൽ വിങ്ങിപ്പൊട്ടി. രാജ്യത്തെ പരിതാപകരമായ സാഹചര്യം അനുസ്മരിച്ചപ്പോഴാണ് സ്പിന്നർ കരഞ്ഞത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിനെ ഞെട്ടിച്ച ഭൂകമ്പങ്ങളുടെ പരമ്പരയെക്കുറിച്ച് അഫ്ഗാൻ സ്പിന്നർ സംസാരിച്ചു. പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരുടെ മുഖത്ത് ഈ വിജയം തിരികെ പുഞ്ചിരി കൊണ്ടുവരുമെന്ന് റാഷിദ് പ്രത്യാശ പ്രകടിപ്പിച്ചു. മത്സരം നടന്ന ദിവസം, ഒക്ടോബർ 7 ന് ശേഷം 6.3 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനവും ഈ പ്രദേശത്ത് അനുഭവപ്പെട്ടു.

“ഞങ്ങളുടെ ആളുകൾക്ക് സന്തോഷം നൽകുന്ന ഒന്നാണ് ക്രിക്കറ്റ്. ഇംഗ്ലണ്ടിനെതിരായ മത്സരം ജയിക്കുന്നത് ഞങ്ങൾക്ക് വലിയ കാര്യമാണ്. ഈയിടെ നാട്ടിൽ ഒരു ഭൂകമ്പം ഉണ്ടായി. മൂവായിരത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, നിരവധി വീടുകൾ തകർന്നു, അതിനാൽ ഈ വിജയം ഒരു നേട്ടമുണ്ടാക്കും. അവരുടെ മുഖത്ത് അൽപ്പം പുഞ്ചിരിയുണ്ട്, ഒരുപക്ഷേ, അവർക്ക് ആ ദിവസങ്ങൾ അൽപ്പം മറക്കാൻ കഴിയും, ”റാഷിദ് സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

“ഇത് ഞങ്ങൾക്ക് ഒരു വലിയ വിജയമാണ്. ഏത് ദിവസവും ഏത് ടീമിനെയും തോൽപ്പിക്കാനാകുമെന്ന വിശ്വാസം ഇത്തരത്തിലുള്ള പ്രകടനം ഞങ്ങൾക്ക് നൽകുന്നു. ഇത് ലോകകപ്പിന്റെ ശേഷിക്കുന്ന സമയത്ത് പോരാടാനുള്ള ഊർജം ഞങ്ങൾക്ക് നൽകും,” റാഷിദ് കൂട്ടിച്ചേർത്തു.

ടൂർണമെന്റിലെ തന്റെ മാച്ച് ഫീ മുഴുവനും ദുരിതബാധിതരെ സഹായിക്കാൻ സംഭാവന ചെയ്യുന്നതായി റാഷിദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുരിതബാധിതരെ സഹായിക്കാൻ സംഭാവനകൾ സ്വരൂപിക്കുന്നതിനായി അദ്ദേഹം ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്. മാൻ ഓഫ് ദി മാച്ച് മുജീബും വിജയം ഭൂകമ്പബാധിതർക്ക് സമർപ്പിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ