ചെണ്ടയെന്ന് പരിഹസിക്കപ്പെട്ടവന്‍ ഇന്ന് ഏകദിന ക്രിക്കറ്റിലെ ഒന്നാമന്‍; രോഹിത്തിനെയും കോഹ്‌ലിയെയും പിന്നിലാക്കി കുതിച്ച് ഗില്‍

ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഏകദിന റാങ്കിംഗില്‍ വന്‍കുതിപ്പു നടത്തി ഇന്ത്യന്‍ താരങ്ങള്‍. ഓപ്പണിംഗ് ബാറ്റര്‍ ശുഭ്മാന്‍ ഗില്ലും പേസര്‍ മുഹമ്മദ് സിറാജുമാണ് ഏകദിന റാങ്കിംഗില്‍ മിന്നും മുന്നേറ്റം കാഴ്ചവെച്ചത്.

ഏകദിനത്തില്‍ ബോളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനമാണ് നേടിയെടുത്തത്. കഴിഞ്ഞ ജൂലൈയില്‍ ജസ്പ്രീത് ബുംറ ഒന്നാമതെത്തിയതിന് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ ബോളര്‍ ഏകദിന ബോളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ ജോഷ് ഹേസല്‍വുഡിനെ പിന്തള്ളിയാണ് സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്. ശ്രീലങ്ക, കിവീസ് ടീമുകള്‍ക്കെതിരായ മിന്നും പ്രകടനമാണ് സിറാജിന്‍രെ നേട്ടത്തിന് കുതിപ്പായത്.

2022 ജനുവരിയില്‍ ബോളിംഗ് റാങ്കിങ്ങില്‍ 279ാം സ്ഥാനത്തായിരുന്നു സിറാജ്. ഈ കാലത്ത് ചെണ്ട സിറാജെന്ന രീതില്‍ ഏറെ പരിഹാസവും താരം ഏറ്റുവാങ്ങി. പിന്നീട് നടത്തിയ മികച്ച പ്രകടനങ്ങള്‍ വര്‍ഷാവസാനത്തില്‍ താരത്തെ 18ാം റാങ്കിലെത്തിച്ചു. പുതുവര്‍ഷത്തില്‍ ഒന്നാം സ്ഥാനവും താരത്തെ തേടിയെത്തി.

രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‌ലിയെയും പിന്തള്ളി ഗില്‍ റാങ്കിംഗില്‍ ആറാം സ്ഥാനത്തെത്തി. ന്യൂസിലന്റിനെതിരായ പരമ്പരയില്‍ ഒരു സെഞ്ച്വറിയും ഒരു ഡബിള്‍ സെഞ്ച്വറിയുമടക്കം 360 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. ഈ പ്രകടനമാണ് താരത്തിന് നേട്ടമായത്.

ശ്രീലങ്കക്കെതിരെ രണ്ട് സെഞ്ച്വറികളുമായി മിന്നും പ്രകടനം പുറത്തെടുത്ത ശേഷം ന്യൂസിലന്റിനെതിരെ നിറം മങ്ങിയ കോഹ്‌ലി ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്തെത്തി. രോഹിത് ശര്‍മ എട്ടാം സ്ഥാനത്താണ്.

Latest Stories

തന്റെ മണ്ഡലത്തിൽ അറിയിക്കാതെ സന്ദർശനം നടത്തി, അയാളുടെ ബാറില്‍ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് എന്നോട് സ്‌നേഹമില്ല; കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

'സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രി?; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിനെതിരേ കെ. കെ രാഗേഷ്

ജൂൺ ആദ്യ വാരം അതിശക്തമഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്

'ചോറു കൊടുക്കുമ്പോൾ കരഞ്ഞു, കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു'; കുറ്റം സമ്മതിച്ച് പ്രതി

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി

'കോർപറേഷന്റെ ഒരു ഓടയിലും വെള്ളം കയറിയില്ല, പ്രശ്നം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ; ഒരു പ്ലാൻ തയാറാക്കിയിട്ടുണ്ട് : വി. വി. രാജേഷ്

വിദ്യാർത്ഥിനികളുടെ ആർത്തവ അവധി : സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും, കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ പരിഗണിച്ചാണ് അവധി : എൻ. ഷംസുദ്ദീൻ

ഗില്ലിനെ വെറുതെ ഒരു കളിക്കാരനായിട്ട് മാത്രം ടീമിൽ എടുക്കരുത്, അവനെ ഇന്ത്യൻ ടി-20 നായകനാക്കണം: അംബാട്ടി റായുഡു

നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ മരണം: അഷ്കറുമായി തെളിവെടുപ്പ് നടത്തി പൊലീസ്; പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം

പ്രതിഭകളെ നഷ്ടപ്പെടുത്തി സമ്പന്നമാകാനാവില്ല: കേരളം നയമാറ്റത്തിന്റെ കവാടത്തിൽ”