റസലിനെ വരിഞ്ഞുകെട്ടിയ സ്റ്റാര്‍ക്കിന്റെ പഞ്ചശരം; അപാരമെന്ന് ക്രിക്കറ്റ് ലോകം

വെസ്റ്റിന്‍ഡീസിന്റെ പവര്‍ ഹിറ്റര്‍ ആന്ദ്രെ റസല്‍ വീശിയടിച്ചാല്‍ ഒരു ഷോട്ടിന് സിക്സല്ല പന്ത്രണ്ട് റണ്‍സ് നല്‍കേണ്ടിവരുമെന്നാണ് കമന്റേറ്റര്‍മാര്‍ തമാശരൂപേണ പറയാറുള്ളത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ റസലിന്റെ ബാറ്റിന്റെ പ്രഹരശേഷി അറിയാത്ത ബോളര്‍മാര്‍ വിരളം. എന്നാല്‍ ബോളര്‍മാരെ നിഗ്രഹിക്കുന്ന ബാറ്റിംഗ് വിസ്ഫോടനങ്ങള്‍ക്ക് പേരുകേട്ട റസലിന് കഴിഞ്ഞ രാത്രിയില്‍ ചില പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു.

ഓസ്ട്രേലിയക്കെതിരായ നാലാം ടി20യുടെ അവസാന ഓവറിലാണ് റസലിലെ ബാറ്റ്സ്മാന് തലകുനിക്കേണ്ടിവന്നത്. റസലിനെ പിടിച്ചുകെട്ടിയ ബൗളറും ചില്ലറക്കാരനല്ല, മിച്ചല്‍ സ്റ്റാര്‍ക്ക്. ഓസിസിനെതിരെ 190 എന്ന വിജയലക്ഷ്യം തേടിയ വിന്‍ഡീസിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 11 റണ്‍സ്. ബാറ്റിങ് ക്രീസില്‍ റസല്‍; പന്തുമായി സ്റ്റാര്‍ക്ക്.

ആദ്യ പന്ത് ഉശിരന്‍ യോര്‍ക്കര്‍, റസലിന് റണ്‍സ് എടുക്കാന്‍ സാധിച്ചില്ല. പിന്നാലെയൊരു ഫുള്‍ ലെങ്ത് ബോള്‍. അതു റസലിന്റെ പാഡില്‍ കൊണ്ടു. അതിന്റെ മൂന്നാം പന്തില്‍ മിഡ് വിക്കറ്റിലേക്ക് ഷോട്ട് പായിച്ചെങ്കിലും റസല്‍ റണ്‍സ് എടുത്തില്ല. നാലാം പന്ത് ഷോര്‍ട്ട് ബോള്‍, മുതലെടുക്കുന്നതില്‍ കരീബിയന്‍ വെടിക്കെട്ട് വീരന്‍ പരാജയപ്പെട്ടു.

തൊട്ടടുത്ത പന്തില്‍ ഫുള്‍ടോസ് ലഭിച്ചെങ്കിലും മിഡ് വിക്കറ്റിലേക്ക് കളിച്ച റസല്‍ ക്രീസില്‍ അനങ്ങാതെ നിന്നു. അവസാന പന്തില്‍ റസല്‍ സിക്സര്‍ പറത്തി. പക്ഷേ, അപ്പോഴേക്കും കങ്കാരുപ്പട നാല് റണ്‍സിന്റെ വിജയം ഉറപ്പിച്ചിരുന്നു.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്