'ഉച്ചയ്ക്കും ചപ്പാത്തിയും പരിപ്പും തന്നെ'; പാക്ക് ക്രിക്കറ്റ് ബോര്‍ഡിനെ പരിഹസിച്ച് ലബുഷെയ്ന്‍

പാകിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ മോശം ഭക്ഷണം നല്‍കിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെയുള്ള അനിഷ്ടം പരസ്യമാക്കി ഓസീസ് താരം മാര്‍നസ് ലബുഷെയ്ന്‍. ‘ട്രോള്‍’ രൂപത്തിലാണ് തന്റെ അനിഷ്ടം താരം പരസ്യമാക്കിയത്.

‘ഉച്ചഭക്ഷണത്തിനും ചപ്പാത്തിയും പരിപ്പുകറിയും തന്നെ, രുചികരം’ എന്നായിരുന്നു ഉച്ചഭക്ഷണത്തിന്റെ ചിത്രത്തിനൊപ്പമുള്ള ലബുഷെയ്‌ന്റെ ട്വീറ്റ്. താരത്തിന്റെ ട്വീറ്റ് പുറത്തുവന്നതോടെ പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനങ്ങളുമായി ആരാധകരും രംഗത്ത് വന്നു. ഇതെന്താ ജയിലാണോ എന്നും പാക് ക്രിക്കറ്റ് ബോര്‍ഡിന് ഇത്ര ദാരിദ്രമാണോ എന്നുമാണ് വിമര്‍ശനം.

രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 3 വിക്കറ്റിന് 251 എന്ന ശക്തമായ നിലയിലാണ്. സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖവാജയാണ് ഓസീസ് ടോപ് സ്‌കോറര്‍. 266 പന്തില്‍ 127 റണ്‍സെടുത്ത് താരം പുറത്താകാതെ നില്‍ക്കുകയാണ്. നേഥന്‍ ലയണാണ് (0) ഖവാജയ്‌ക്കൊപ്പം ക്രീസില്‍.

സ്റ്റീവ് സ്മിത്ത് 72 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍ 36 റണ്‍സെടുത്തു പുറത്തായപ്പോള്‍ അക്കൗണ്ട് തുറക്കും മുന്‍പു റണ്ണൗട്ടായി മടങ്ങാനായിരുന്നു മാര്‍ന്നസ് ലബുഷെയ്‌നിന്റെ വിധി. പാകിസ്ഥാനായി ഹസന്‍ അലി, ഫഹീം അഷ്‌റഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Latest Stories

WTC FINAL: അവ​ഗണിച്ചവർക്കും പരിഹസിച്ചവർക്കും മുന്നിൽ തല ഉയർത്തി ടെംബ ബാവുമ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ചരിത്ര വിജയത്തിലേക്ക് ദക്ഷിണാഫ്രിക്ക

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തില്‍ പരിശോധന; ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും പെട്ടി തുറന്ന് പരിശോധിച്ചു, പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളും

'മറച്ചുവെക്കാനുള്ളവര്‍ക്കേ ആശങ്കയും അമർഷവും ഉണ്ടാകൂ, ഞങ്ങള്‍ തുറന്ന പുസ്തകം, ഒന്നും മറച്ചുവെക്കാനില്ല'; എംവി ഗോവിന്ദന്‍

ഒരു വശത്തുള്ളതൊന്നും കാണാന്‍ കഴിയില്ല, കണ്ണ് കോമഡിയായി മാറി.. കരയുകയാണോ എന്ന് അര്‍ജുന്‍ രാംപാല്‍ ചോദിച്ചു: റാണ ദഗുബതി

പാകിസ്ഥാനില്‍ മാത്രം ദംഗല്‍ റിലീസ് ചെയ്യണ്ടെന്ന് ഞാന്‍ തീരുമാനിച്ചു, ദേശീയ ഗാനവും പതാകയും നീക്കാനാണ് അവര്‍ പറഞ്ഞത്: ആമിര്‍ ഖാന്‍

ബോയിങ് 787 വിമാനങ്ങളില്‍ കര്‍ശന നിരീക്ഷണം; സുരക്ഷ പരിശോധന ശക്തമാക്കാന്‍ കേന്ദ്ര നിര്‍ദേശം; പറന്നുയരും മുമ്പ് ആറ് പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്ന് ഡിജിസിഎ

തിരിച്ചടിച്ച് ഇറാന്‍; തെല്‍ അവീവ് ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്കേറ്റു; ജനങ്ങള്‍ ഉടന്‍ സുരക്ഷിത ബങ്കറുകളിലേക്ക് മാറണമെന്ന് ഇസ്രയേല്‍ സൈന്യം

ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേല്‍; തലസ്ഥാന നഗരത്തില്‍ വലിയ സ്‌ഫോടനങ്ങള്‍; ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം; പോര്‍വിമാനം വെടിവച്ചിട്ടതായി ഇറാന്‍

ഇസ്രായേല്‍ നിലപാട് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധം; മുഖ്യമന്ത്രി മുസ്ലിം ലീഗിനെ വിമര്‍ശിച്ചത് ഭരണപരാജയം മറച്ചുവെക്കാനെന്ന് ലീഗ് നേതൃത്വം

നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവം; ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് അമികസ് ക്യൂറി