ആര്‍സിബി കാണിച്ചത് മോശമായി പോയി, അവര്‍ അങ്ങനെ ഒരിക്കലും ചെയ്യരുതായിരുന്നു, ആരാധകരുടെ കൂടി പിന്തുണ കൊണ്ടാണ് കിരീടം നേടിയത്‌, തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

ആര്‍സിബി ഐപിഎല്‍ കിരീടം നേടിയതിന്റെ വിജയാഘോഷ പരിപാടി നടക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തുവച്ചുണ്ടായ സംഭവത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിത ദുരന്തത്തില്‍ പ്രതികരിച്ച് ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തുകയുണ്ടായി. വിക്ടറി പരേഡില്‍ ആര്‍സിബിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി സംസാരിച്ചത്‌. വിക്ടറി പരേഡ് നടത്താന്‍ ആര്‍സിബിക്ക് എന്തുകൊണ്ട് ഒന്നോ രണ്ടോ ദിവസം കൂടി കാത്തിരിക്കാനായില്ല എന്ന് മനോജ് തിവാരി ചോദിച്ചു.

തങ്ങളുടെ ഇഷ്ട താരങ്ങളെ കാണാന്‍ ലക്ഷക്കണക്കിന് ആരാധകരായിരുന്നു ബെംഗളൂരുവില്‍ തടിച്ചുകൂടിയത്. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഐപിഎലില്‍ ഒരു കീരിടം നേടാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന് സാധിച്ചത്. എന്നാല്‍ കിരീടം നേടിയതിന്റെ സന്തോഷം ദുരന്തമുണ്ടായതോടെ ഇല്ലാതാവുകയായിരുന്നു. അതേസമയം ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് മനോജ് തിവാരി അനുശോചനം രേഖപ്പെടുത്തി. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്ന് തിവാരി ആവശ്യപ്പെട്ടു, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ടവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വിരാട് കോഹ്ലിയുടെയും ആര്‍സിബിയുടെയും ജനപ്രീതി നോക്കി ലക്ഷക്കണക്കിന് ആളുകള്‍ ഒത്തുകൂടുമെന്ന് ഒരു ധാരണ മുന്നേ ഉണ്ടായിരിക്കണമായിരുന്നുവെന്ന് മനോജ് തിവാരി പറയുന്നു. എന്നാല്‍ ആരും സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്നും, സ്‌റ്റേഡിയത്തിന് പുറത്ത് ആ നിര്‍ഭാഗ്യം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘അപ്രതീക്ഷിത സംഭവത്തില്‍ എനിക്ക് വളരെ വിഷമം തോന്നി. വിജയാഘോഷ പരിപാടി സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തവര്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് കൂടി പ്രാധാന്യം നല്‍കണമായിരുന്നു. കൂടാതെ, ലക്ഷക്കണക്കിന് ആളുകള്‍ ആര്‍സിബി ടീമിനെ അടുത്തു നിന്ന് കാണാന്‍ എത്തുമെന്ന ധാരണ അവര്‍ക്ക് ഉണ്ടാവണമായിരുന്നു’.

‘കാരണം നോക്കൂ, ഇത്രയധികം ആളുകള്‍ വരുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് പറയുന്നത് അര്‍ത്ഥശൂന്യമാണ്. ഐപിഎല്‍ ഫൈനലിന് മുന്‍പും ആര്‍സിബിക്ക് രാജ്യമെമ്പാടും വലിയ ആരാധകവൃന്ദമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അപ്പോള്‍ അത് മനസ്സില്‍ വെച്ചുകൊണ്ട് മുന്‍കരുതല്‍ എടുക്കേണ്ടതായിരുന്നു, ഒരു പ്രത്യേക സുരക്ഷാസംവിധാനം ഉണ്ടാകേണ്ടതായിരുന്നു’, മനോജ് തിവാരി കൂട്ടിച്ചേര്‍ത്തു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ