IPL 2025: എന്നെ ചവിട്ടി പുറത്താക്കിയപ്പോൾ ഒരുത്തനും തിരിഞ്ഞ് നോക്കിയില്ല, ആകെ വിളിച്ചത് കുംബ്ലെയും ദ്രാവിഡും മാത്രം; പ്രമുഖരെ കൊത്തി മുഹമ്മദ് കൈഫ് പറഞ്ഞത് ഇങ്ങനെ

ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ഇന്ത്യൻ ടീമിന്റെ മാച്ച് വിന്നർമാരായിരുന്നു അനിൽ കുംബ്ലെയും രാഹുൽ ദ്രാവിഡും. ഇരുവരും ദേശീയ ടീമിനെയും പരിശീലിപ്പിച്ചിരുന്നു. തന്റെ തകർപ്പൻ ഫീൽഡിംഗിന് പേരുകേട്ട മുൻ ഇന്ത്യൻ കളിക്കാരൻ മുഹമ്മദ് കൈഫ്, തന്റെ കരിയറിലെ ദ്രാവിഡിന്റെയും കുംബ്ലെയുടെയും സംഭാവനകളെ അനുസ്മരിച്ചു രംഗത്ത് വന്നിരിക്കുകയാണ്.

“ടീം ഇന്ത്യയിൽ നിന്ന് എന്നെ പുറത്താക്കിയപ്പോൾ രണ്ട് കളിക്കാർ മാത്രമാണ് എന്നെ വിളിച്ചത്. രാഹുൽ ദ്രാവിഡ് എന്നെ വിളിച്ചു. ടീമിലേക്ക് തിരിച്ചുവരാൻ കഠിനാധ്വാനം ചെയ്യണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അനിൽ കുംബ്ലെയും എന്നോട് സംസാരിച്ചു, എന്റെ ഫീൽഡിംഗിൽ തുടർന്നും പ്രവർത്തിക്കാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു. ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കുമെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നൽകി,” ഐപിഎൽ 2025 ലെ പിബികെഎസ് vs എൽഎസ്ജി മത്സരത്തിനിടെ മുഹമ്മദ് കൈഫ് പറഞ്ഞു.

“ഞാനും സഹീർ ഖാനും യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും ഞങ്ങളുടെ കരിയറിൽ കുംബ്ലെ നൽകിയ സംഭാവനകളെക്കുറിച്ച് ചർച്ച ചെയ്തു. അനിൽ ഭായ്, എന്നെ സഹായിച്ചതിന് നന്ദി,” അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹം തുടർന്ന് പറഞ്ഞത് ഇങ്ങനെ “ഫീൽഡിംഗിന്റെ കാര്യത്തിൽ അനിൽ കുംബ്ലെ ഞങ്ങളോട് കർക്കശക്കാരനായിരുന്നു. ഒരു ഫീൽഡ് നഷ്ടപ്പെട്ടാലോ അല്ലെങ്കിൽ ഞങ്ങൾ ഒരു സിംഗിൾ വഴങ്ങിയാലോ, അദ്ദേഹം ഞങ്ങളെ വെറുതെ വിട്ടില്ല. ഞാനും യുവിയും അദ്ദേഹത്തിന്റെ പ്രതീക്ഷകൾക്ക് അനുസൃതമായി ഫീൽഡ് ചെയ്യാത്തപ്പോഴെല്ലാം അദ്ദേഹം ഞങ്ങളെ ശകാരിച്ചിരുന്നു. ” അദ്ദേഹം പറഞ്ഞു.

എന്തായാലും ആ സമയം കൈഫിനൊപ്പം ടീമിൽ കളിച്ച പല പ്രമുഖരും ബുദ്ധിമുട്ടിന്റെ സമയത്ത് തിരിഞ്ഞുനോക്കിയില്ല എന്ന് തന്നെയാണ് കൈഫ് പറഞ്ഞിരിക്കുന്നത്.

Latest Stories

'മോനെ കോഹ്ലി, ആ താരം കാത്തിരുന്നത് വെച്ച് നോക്കിയാൽ നിന്റെ കാത്തിരിപ്പ് അതിന്റെ ഏഴയലത്ത് പോലും വരില്ല': വിരേന്ദർ സെവാഗ്

IPL 2025: വിരാട് കോഹ്ലി നിരപരാധിയാണ്, ഇങ്ങനെ ഒരു അപകടം ഉണ്ടായെന്ന് അവൻ അറിഞ്ഞിരുന്നില്ല: അതുൽ വാസൻ

IPL 2025: അവന്മാരുടെ ഈ പ്രവർത്തിക്ക് ഞാൻ എതിരാണ്, ഒരു കപ്പ് അടിച്ചതിന് ഇമ്മാതിരി പരിപാടി ഇനി മേലാൽ കാണിക്കരുത്: ഗൗതം ഗംഭീർ

കുട്ടികള്‍ വേണ്ട, ജപ്പാനില്‍ ജനന നിരക്കില്‍ വന്‍ ഇടിവ്; ആനുകൂല്യങ്ങളിലും സൗജന്യങ്ങളിലും വീഴാതെ യുവാക്കള്‍

സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ കുമ്പിട്ടുനില്‍ക്കാനോ തന്നെ കിട്ടില്ല; രാജ്ഭവനില്‍ ഉയര്‍ന്നുനില്‍ക്കേണ്ടത് കാവി പതാകയല്ല, ദേശീയപതാകയാണെന്ന് മന്ത്രി പി പ്രസാദ്

വേടനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ വിലപ്പോവില്ല; ജാതിപരമായ അധിക്ഷേപങ്ങളോ വേട്ടയാടലോ കേരള മണ്ണില്‍ അംഗീകരിക്കപ്പെടില്ലെന്ന് വി ശിവന്‍കുട്ടി

നാണക്കേടിന് പകരം വീട്ടാന്‍ പാകിസ്ഥാന്‍; ചൈനയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ ആവശ്യപ്പെടും; നടപടി ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത പ്രഹരം ലഭിച്ചതോടെ

'നിലമ്പൂരിലേത് അനാവശ്യ തിരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ് വരുത്തിവെച്ചവർ വീണ്ടും മത്സരിക്കുന്നു'; രാജീവ് ചന്ദ്രശേഖർ

ദേശീയപാത നിര്‍മ്മാണത്തിന് ഉപയോഗിച്ചത് ദൃഢതയില്ലാത്ത മണ്ണ്; കരാറുകാരുടെ വീഴ്ചയാണെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍