IPL 2025: സച്ചിനും കോഹ്‌ലിയും രോഹിതും അല്ല, സുനിൽ ഗവാസ്കറിന് ശേഷം സാങ്കേതിക കഴിവിൽ ഏറ്റവും മികച്ച താരം അവൻ; അപ്രതീക്ഷിത തിരഞ്ഞെടുപ്പുമായി നവ്‌ജോത് സിംഗ് സിദ്ധു ; കൂടെ ആ അഭിപ്രായവും

മുൻ ഇന്ത്യൻ താരം നവ്‌ജോത് സിംഗ് സിദ്ധു എപ്പോഴും യുവ ക്രിക്കറ്റ് കളിക്കാരെ പിന്തുണച്ചിട്ടുണ്ട്. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെ പ്രതിനിധീകരിക്കുന്ന സുദർശന്റെ വലിയ ഒരു ആരാധകൻ ആണ് ഇപ്പോൾ അദ്ദേഹം. 12 മത്സരങ്ങളിൽ നിന്ന് 617 റൺസുമായി, ടൂർണമെന്റിന്റെ 18-ാം സീസണിൽ ഓറഞ്ച് ക്യാപ്പ് റേസിൽ സായ് മുന്നിലാണ്. ഒരു സെഞ്ചുറിയും അഞ്ച് അർദ്ധസെഞ്ച്വറിയും നേടിയ താരത്തിന് 2 ലീഗ് മത്സരങ്ങളും പ്ലേ ഓഫ് മത്സരങ്ങളും വരാനിരിക്കെ ഇനിയും റൺ ഉയർത്താനുള്ള അവസരം ഉണ്ട്.

ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം കളിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് മനസിലാകുന്ന കാര്യം. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും റെഡ്-ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ, ഒഴിവുള്ള രണ്ട് സ്ഥാനങ്ങൾ പുതുമുഖങ്ങൾക്ക് അവസരമൊരുക്കാൻ സാധ്യതയുണ്ട്.

ഇപ്പോഴിതാ സായ്ക്ക് ടെക്നിക്കലി ഇന്ത്യ കണ്ട ഏറ്റവും മിടുക്കനായ ബാറ്റ്‌സ്മാനായ സുനിൽ ഗവാസ്കറുമായി സാമ്യത ഉണ്ടെന്ന് പറഞ്ഞ സിദ്ധു പറഞ്ഞത് ഇങ്ങനെ:

“സുനിൽ ഗവാസ്കർക്ക് ശേഷം സാങ്കേതികമായി ഏറ്റവും മിടുക്കനായ ബാറ്റ്സ്മാനാണ് സായ് സുദർശൻ. ഈ ഐപിഎൽ സീസണിലുടനീളം അദ്ദേഹം സ്ഥിരത പുലർത്തുന്നുണ്ട്. ഒരു മത്സരത്തിലും അദ്ദേഹം പരാജയപ്പെട്ടിട്ടില്ലെന്ന് ഞാൻ കരുതുന്നു. സാങ്കേതികമായി അദ്ദേഹം കഴിവുള്ളവനാണ്, നിലവിൽ അദ്ദേഹത്തെക്കാൾ മികച്ച മറ്റാരുമില്ല,” നവ്ജ്യോത് സിംഗ് സിദ്ധു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

“ഇംഗ്ലണ്ടിനെതിരെ അയാൾക്ക് ഒരു അവസരം നൽകിയാൽ, അദ്ദേഹത്തിന് നിങ്ങളുടെ രക്ഷകനാകാം. രോഹിത് ശർമ്മയുടെ സ്ഥാനം ഏറ്റെടുത്ത് അദ്ദേഹം ഇന്നിംഗ്സ് തുറക്കട്ടെ. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കഠിനമായ ജോലിയാണ് ഓപ്പണിങ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹം സജ്ജനാണ്,” സിദ്ധു കൂട്ടിച്ചേർത്തു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ