IPL 2024: മുംബൈയുടെ എക്സ് ഫാക്ടര്‍ ഹാര്‍ദ്ദിക്കോ ബുംറയോ അല്ല; ബൗച്ചര്‍ പറയുന്നു

2024 ലെ ഐപിഎല്‍ ലേലത്തിന് മുമ്പ്, ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനം എല്ലാവരേയും അമ്പരപ്പിച്ചു. അത് രോഹിത് ശര്‍മ്മയെ ക്യാപ്റ്റന്‍സിയില്‍നിന്ന് പുറത്താക്കി എന്നതായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സില്‍നിന്ന് വന്ന ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ പുതിയ ക്യാപ്റ്റനായി നിയമിച്ചത് അമ്പരപ്പിക്കുന്ന തീരുമാനമായി. എന്നിരുന്നാലും ശക്തമായ ടീമിനെയാണ് സീസണില്‍ മുംബൈ സെറ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ മുംബൈയുടെ ഏറ്റവും നിര്‍ണ്ണായക താരം ആരാണ്? മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ ഇപ്പോള്‍ ഇതിന് ഉത്തരം നല്‍കിയിരിക്കുകയാണ്. അത് ഹാര്‍ദിക് പാണ്ഡ്യയോ സൂര്യകുമാര്‍ യാദവോ ജസ്പ്രീത് ബുംറയോ അല്ല, അത് 29കാരനായ ശ്രീലങ്കന്‍ താരം നുവാന്‍ തുഷാരയെണെന്നാണ് ബൗച്ചര്‍ പറയുന്നത്.

അവസാന ഒന്നോ രണ്ടോ മാസം കൊണ്ടാണ് ഞങ്ങളുടെ പദ്ധതിയിലേക്ക് നുവാന്‍ തുഷാര എത്തുന്നത്. അബുദാബിയില്‍ നടന്ന ടി10 ക്രിക്കറ്റില്‍ ഞാന്‍ അവന്റെ പ്രകടനം കണ്ടിരുന്നു. അവന്റെ വളരെ മനോഹരമായാണ് പന്തെറിഞ്ഞത്. നിരവധി വിക്കറ്റ് നേടിയെന്നത് മാത്രമല്ല ഡെത്തോവറില്‍ റണ്‍സ് വിട്ടുകൊടുക്കാനും പിശുക്കുകാട്ടുന്നു. കറെന്‍ പൊള്ളാര്‍ഡും ഈ ടൂര്‍ണമെന്റിലുണ്ടായിരുന്നു. എന്നാല്‍ നുവാനെ നേരിടാന്‍ പ്രയാസപ്പെട്ടു.

ലസിത് മലിംഗ നുവാനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവനെ ടീമിലെടുത്തതില്‍ ടീമിലെല്ലാവരും വളരെ സന്തുഷ്ടരാണ്. മഹേല ജയവര്‍ധനയും അവനെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. ബൗളിങ്ങില്‍ നല്ല വ്യത്യസ്തതയുള്ള താരമാണവന്‍. ഐപിഎല്ലില്‍ ഞങ്ങളുടെ എക്സ് ഫാക്ടര്‍ താരമാണവന്‍- ബൗച്ചര്‍ പറഞ്ഞു. ഇത്തവണത്തെ മിനിലേലത്തില്‍ 4.80 കോടി രൂപയ്ക്കാണ് മുംബൈ നുവാന്‍ തുഷാരയെ ഒപ്പം കൂട്ടിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ