ഡബ്ല്യു.ഡബ്ല്യു.ഇലേക്ക് ക്ഷണം, അണ്ടർടേക്കറുമായുള്ള പോരാട്ടത്തിന് പരിശീലനം, പക്ഷേ...; വെളിപ്പെടുത്തലുമായി സൂപ്പർ താരം

ഡബ്ല്യു.ഡബ്ല്യു.ഇ യുടെ മുൻ ചെയർമാൻ വിൻസ് മക്മഹോൺ നേരിട്ട് സമീപിച്ചിട്ടും ഡബ്ല്യു.ഡബ്ല്യു.ഇയിൽ പങ്കെടുക്കുന്നതിനുള്ള ഓഫർ താൻ ഒരിക്കൽ നിരസിച്ചുവെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം ആൻഡ്രൂ ഫ്ലിന്റോഫ്. ദി ഓവർലാപ്പിന്റെ സ്റ്റിക്ക് ടു ക്രിക്കറ്റ് പോഡ്‌കാസ്റ്റിലെ ഒരു അഭിമുഖത്തിലാണ് 2010 ൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം തനിക്ക് വന്ന ഓഫറിനെ കുറിച്ച് താരം വൊളിപ്പെടുത്തിയത്.

വിരമിക്കലിന് ശേഷം 2014–15 ബിഗ് ബാഷ് ലീഗ് സീസണിൽ ബ്രിസ്ബേൻ ഹീറ്റിനായി കളിക്കാൻ ഒരു ചെറിയ തിരിച്ചുവരവ് നടത്തിയെങ്കിലും, ക്രിക്കറ്റിനപ്പുറമുള്ള കരിയർ വഴികളെക്കുറിച്ച് ഫ്ലിന്റോഫ് ഇതിനകം തന്നെ ചിന്തിച്ചു തുടങ്ങിയിരുന്നു. ബിഗ് ബാഷ് ലീഗിലേക്ക് തിരിച്ചുവരുന്നതിന് മുമ്പ്, ഫ്ലിന്റോഫ് ഡബ്ല്യു.ഡബ്ല്യു.ഇയിലേക്ക് തിരിയുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു, കൂടാതെ ദി അണ്ടർടേക്കറിനെതിരായ മത്സരങ്ങൾ ഉൾപ്പെടെയുള്ള സാധ്യതയുള്ള കഥാസന്ദർഭങ്ങളെക്കുറിച്ചും റോയൽ റംബിൾ, റെസിൽമാനിയ തുടങ്ങിയ പ്രധാന ഇവന്റുകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ചും താരം ചർച്ചകൾ നടത്തിയിരുന്നു.

ഞാൻ കുറച്ചു സമയം എടുത്തു, ‘ഇനി എന്ത് ചെയ്യണം?’ എന്ന് ചിന്തിച്ചു. ടിവി ഓഫറുകൾ വന്നു തുടങ്ങി, അത് പ്ലാനിന്റെ ഭാഗമല്ലായിരുന്നു. എന്നാൽ യാദൃശ്ചികമായി ഞാൻ അവിടെ എത്തി. ഡബ്ല്യു.ഡബ്ല്യു.ഇയിൽ ചേരുന്നതിന്റെ അടുത്തുവരെ ഞാൻ എത്തിരുന്നു. പക്ഷേ ബോക്സിംഗ് ഒരിക്കലും ഞാൻ പ്ലാൻ ചെയ്ത ഒന്നായിരുന്നില്ല- ഫ്ലിന്റോഫ് പറഞ്ഞു.

ഡബ്ല്യു.ഡബ്ല്യു.ഇ യെ പരിഗണിക്കുന്നതിനുള്ള പ്രധാന കാരണം വീണ്ടും ഫിറ്റ്‌നസ് ആകുക എന്നതായിരുന്നുവെന്ന് ഫ്ലിന്റോഫ് സമ്മതിച്ചു, കുട്ടിക്കാലത്തെ ഗുസ്തിയോടുള്ള അഭിനിവേശം ഈ പാതയിൽ പര്യവേക്ഷണം നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതിൽ പ്രധാന പങ്ക് വഹിച്ചു.

“എനിക്ക് വീണ്ടും ഫിറ്റ്‌നസ് ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എനിക്ക് പ്രചോദനം നൽകാൻ എന്തെങ്കിലും ആവശ്യമായിരുന്നു. കുട്ടിക്കാലത്ത്, ഞാൻ ഒരു വലിയ ഡബ്ല്യു.ഡബ്ല്യു.ഇ ആരാധകനായിരുന്നു. എ ലീഗ് ഓഫ് ദെയർ ഓൺ വിത്ത് സ്കൈയിൽ പ്രവർത്തിക്കുന്നതിനിടയിലാണ് എനിക്ക് അണ്ടർടേക്കറെ നേരിടാമെന്ന ആശയം ഉണ്ടായത്.”

“ഞാൻ ഈ നിർദ്ദേശം എഴുതി സ്കൈയിൽ അവതരിപ്പിച്ചു. അത് ശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങി. ഞാൻ അറിയുന്നതിനു മുമ്പുതന്നെ, അത് WWE-യിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. പിന്നാലെ എന്നെ അമേരിക്കയിലെ ഡബ്ല്യു.ഡബ്ല്യു.ഇ അക്കാദമിയിലേക്ക് പരിശീലനത്തിനായി കൊണ്ടുപോയി, അവിടെ വെച്ച് ഈ തൊഴിലിന് ആവശ്യമായ ശാരീരിക ബുദ്ധിമുട്ടുകൾ ഞാൻ പെട്ടെന്ന് മനസ്സിലാക്കി. കാരണം മത്സരം കഠിനമായിരുന്നു- ഫ്ലിന്റോഫ് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക