കിവികളെ വെള്ളയടിച്ച് ഇന്ത്യ; ഏകദിന റാങ്കിംഗില്‍ തലപ്പത്ത്, ഇതൊരു മുന്നറിയിപ്പ്

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവരി ഇന്ത്യ. ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 90 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ കുറിച്ച 386 വിജയ ലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 41.2 ഓവറില്‍ 295 റണ്‍സിന് എല്ലാവരും പുറത്തായി. സ്‌കോര്‍: ഇന്ത്യ – ഒമ്പത് വിക്കറ്റിന് 385. ന്യൂസിലന്‍ഡ് -41.2 ഓവറില്‍ 295.

കിവീസിനായ ഡെവോണ്‍ കോണ്‍വേ സെഞ്ച്വറി നേടി. 100 പന്തില്‍ എട്ട് സിക്‌സും 12 ഫോറുമടക്കം താരം 138 റണ്‍സെടുത്തു. ഹെന്റി നിക്കോള്‍സ് 40 പന്തില്‍ 42 റണ്‍സും ഡാരില്‍ മിച്ചല്‍ 31 പന്തില്‍ 24 റണ്‍സും എടുത്തു.

നായകന്‍ ടോം ലഥാമിനെ (പൂജ്യം), ഗ്ലെന്‍ ഫിലിപ്‌സ് (ഏഴു പന്തില്‍ അഞ്ച്), മൈക്കല്‍ ബ്രേസ് വെല്‍ (22 പന്തില്‍ 26), ഫെര്‍ഗൂസന്‍ (12 പന്തില്‍ ഏഴ്), ജേക്കബ് ഡഫി (പൂജ്യം), മിച്ചല്‍ സാന്റ്‌നര്‍ (29 പന്തില്‍ 34) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഇന്ത്യക്കായി ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. യുസ്വേന്ദ്ര ചഹല്‍ രണ്ടും ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക് എന്നിവര്‍ ഓരോ വിക്കറ്റും നേടി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 385 റണ്‍സെടുത്തത്.

സെഞ്ചറി നേടിയ ഓപ്പണര്‍മാരായ രോഹിത് ശര്‍മ (85 പന്തില്‍ 101)യുടെയും, ശുഭ്മന്‍ ഗില്ലി(78 പന്തില്‍ 112)ന്റെയും പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

83 പന്തുകളില്‍നിന്നാണ് രോഹിത് ഏകദിന കരിയറിലെ 30ാം സെഞ്ചറി നേട്ടം സ്വന്തമാക്കിയത്. ഒന്‍പതു ഫോറുകളുടെയും ആറ് സിക്‌സറുകളുടെയും അകമ്പടിയിലായിരുന്നു രോഹിത്തിന്റെ വെടിക്കെട്ട്. ഗില്‍ 72 പന്തുകളില്‍നിന്ന് സെഞ്ചറിയിലെത്തി. 13 ഫോറും, നാല് സിക്‌സുമാണ് ഗില്‍ അടിച്ചു കൂട്ടിയത്. ഏകദിന ക്രിക്കറ്റിലെ നാലാം സെഞ്ചറിയാണു ഗില്ലിന്റേത്. 212 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് രോഹിത്-ഗില്‍ സഖ്യം തീര്‍ത്തത്.

ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക് പാണ്ഡ്യ അര്‍ദ്ധ സെഞ്ച്വറി നേടി. 38 ബോളുകള്‍ നേരിട്ട ഹാര്‍ദ്ദിക് മൂന്ന് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടില്‍ 54 റണ്‍സെടുത്തു. വിരാട് കോഹ്‌ലി 27 ബോളില്‍ 36, ഇഷാന്‍ കിഷന്‍ 24 ബോളില്‍ 17, സൂര്യകുമാര്‍ യാദവ് 9 ബോളില്‍ 14, വാഷിംഗ്ടണ്‍ സുന്ദര്‍ 14 ബോളില്‍ 9, ശര്‍ദുല്‍ താക്കൂര്‍ 17 ബോളില്‍ 25 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

 കിവീസിനായി ബ്ലെയര്‍ ടിക്‌നര്‍, ജേക്കബ് ഡഫി എന്നിവര്‍ മൂന്ന് വിക്കറ്റു വീതം വീഴ്ത്തി. മൈക്കല്‍ ബ്രേസ്വെല്‍ ഒരു വിക്കറ്റും വീഴ്ത്തി.

പരമ്പരയിലെ ആദ്യ രണ്ടു മത്സരവും ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഈ ജയത്തോടെ ലോക ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതെത്തി. ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യ ഒന്നിലെത്തിയത്. ഈ നേട്ടം ഏകദിന ലോകകപ്പ് അടുത്തിരിക്കെ എതിരാളികള്‍ക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ