IND vs ENG: : ബുംറ, സിറാജ് എന്നിവരുടെ പരിക്ക്, നിർണായ അപ്ഡേറ്റുമായി മോണി മോർക്കൽ

രണ്ടാം സെഷനിൽ പരിക്കേറ്റ ഇന്ത്യൻ പേസർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരുടെ ഫിറ്റ്നസ് അപ്‌ഡേറ്റുകൾ പങ്കുവെച്ച് ഇന്ത്യൻ ബോളിം​ഗ് പരിശീലകൻ മോണി മോർക്കൽ. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന നാലാം ടെസ്റ്റിന്റെ രണ്ടാം ദിവസം ടീമിന് തങ്ങളുടെ ലൈനുകളിൽ ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും, പന്തിന്റെ കാര്യത്തിൽ സന്ദർശകർക്ക് മൂന്നാം ​ഗിനം വളരെ മികച്ച ദിവസമായിരുന്നുവെന്ന് ഇന്ത്യൻ പരിശീലകൻ അഭിപ്രായപ്പെട്ടു.

“മൂന്നാം ദിവസം രാവിലെ സിറാജും ബുംറയും പന്തുമായി പ്രതികരിച്ച രീതി കാണാൻ നല്ലതായി തോന്നി. അതെ, അവിടെ നിന്ന്, അവസരങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. ആദ്യ രണ്ട് ദിവസങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി ഞങ്ങൾക്ക് തോന്നി. അച്ചടക്കവും ആ ലൈനുകൾ നിലനിർത്തലും പ്രധാനമായിരുന്നു, അത് ഞങ്ങൾ നേരത്തെ നഷ്ടപ്പെടുത്തിയ ഒന്നായിരുന്നു എന്ന് ഞാൻ കരുതുന്നു.”

“പരിക്കുകളെ കുറിച്ച് പറയുമ്പോൾ, അതെ, നിർഭാഗ്യവശാൽ, രണ്ടാമത്തെ പുതിയ പന്ത് എടുത്തപ്പോൾ, ബുംറ പടികൾ താഴേക്ക് പോകുമ്പോൾ കണങ്കാലില്‍ ചെറിയ രീതിയില്‍ വേദന അനുഭവപ്പെട്ടിരുന്നു. ഗ്രൗണ്ടിലേക്ക് സ്റ്റെപ്പ് ഇറങ്ങിവരുമ്പോള്‍ ബുംറയുടെ കാലൊന്ന് വഴുതുകയാണ് ചെയ്തത്. സിറാജിനും അതുപോലെ തന്നെ സംഭവിച്ചിരുന്നു.”

“എന്നാല്‍ രണ്ട് പേര്‍ക്കും പരിക്കില്ല. അതുകൊണ്ടാണ് സാധാരണഗതിയില്‍ 140 കിലോ മീറ്ററിന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്ന ബുമ്രയുടെ വേഗം 130ഉം 120ഉം എല്ലാം ആയി കുറഞ്ഞത്”, മോര്‍ണി മോര്‍ക്കല്‍ പറഞ്ഞു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി