IND vs ENG: വിധി വില്ലനായി അവതരിച്ചിട്ടും, അയാൾ തന്റെ സ്വപ്‌നങ്ങൾ ഓരോന്നായി നേടി എടുത്തു!

ബീഹാറിലെ സസാരാം സ്വദേശിയായ ആകാശ് ദീപ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും പിതാവിന്റെ പിന്തുണ ഉണ്ടായിരുന്നില്ല.
ജോലി കണ്ടെത്താനെന്ന വ്യാജേന ആകാശ് ദുർഗാപൂരിലേക്ക് മാറി, അവിടെ തന്റെ അങ്കിളിന്റെ സഹായത്തോടെ ഒരു പ്രാദേശിക അക്കാദമിയിൽ ജോയിൻ ചെയ്തു. അവിടെ വച്ച് തൻ്റെ ബോളിംഗിന് ആകാശ് കൂടുതൽ വേഗത കൈവരിച്ചു. എന്നിരുന്നാലും കാര്യങ്ങൾ വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല.

വിധി വില്ലനായി അവതരിച്ചു. മസ്തിഷ്കാഘാതം മൂലം പിതാവ് മരണപെടുന്നു അദ്ദേഹത്തിൻ്റെ മരണത്തിന് രണ്ട് മാസത്തിന് ശേഷം ജ്യേഷ്ഠനും മരിക്കുന്നു. ഇതോടെ ആകാശിന് അമ്മ കുടുംബം തുടങ്ങിയ ഉത്തരവാദിത്വങ്ങൾ മൂലം മൂന്ന് വർഷത്തോളം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു.

ഈ മൂന്ന് വർഷങ്ങളിൽ പല രീതിയിലും ജീവിതം കരുപിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും, തൻ്റെ ക്രിക്കറ്റ് സ്വപ്നം ഉപേക്ഷിക്കാൻ കഴിയാത്തത്ര വലുതാണെന്നും അതാണ് തന്റെ എല്ലാമെന്ന തിരിച്ചറിവിൽ ദുർഗാപൂരിലേക്ക് മടങ്ങി. പിന്നീട് കൊൽക്കത്തയിലേക്ക് മാറി, അവിടെ ഒരു ചെറിയ മുറി വാടകയ്‌ക്ക് എടുത്ത് കസിനോടൊപ്പം താമസിച്ച് തന്റെ പരിശീലനം തുടർന്നു.

തന്റെ മികച്ച പ്രകടനങ്ങളിലൂടെ ബംഗാൾ അണ്ടർ 23 ടീമിൽ ഇടം നേടി. പിന്നീട് രഞ്ജി ട്രോഫി അരങ്ങേറ്റം. ആകാശ് തന്റെ സ്വപ്‌നങ്ങൾ ഓരോന്നായി നേടി എടുത്തു. ഐപിഎല്ലിൽ ആർസിബിയുടെ ഭാഗമായി. ഇംഗ്ലണ്ടിന് എതിരെ രണ്ടാം ടെസ്റ്റിൽ ബുമ്രക്ക് പകരക്കാരനായി ഇടം നേടി ആകാശ് ദീപ് ടെസ്റ്റിലെ തന്റെ ആദ്യ 5 വിക്കറ്റ് നേട്ടം ഉൾപ്പെടെ രണ്ട് ഇന്നിങ്സുകളിൽ നിന്നായി 10 വിക്കറ്റ് നേടി ഇന്ന് ഇന്ത്യയുടെ ചരിത്ര വിജയത്തിന്റെ മുഖ്യ കാരണക്കാരിൽ ഒരാളായി മാറി.

എഴുത്ത്: ജോ മാത്യൂ
ക‌ടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി