IND vs ENG: വിധി വില്ലനായി അവതരിച്ചിട്ടും, അയാൾ തന്റെ സ്വപ്‌നങ്ങൾ ഓരോന്നായി നേടി എടുത്തു!

ബീഹാറിലെ സസാരാം സ്വദേശിയായ ആകാശ് ദീപ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും പിതാവിന്റെ പിന്തുണ ഉണ്ടായിരുന്നില്ല.
ജോലി കണ്ടെത്താനെന്ന വ്യാജേന ആകാശ് ദുർഗാപൂരിലേക്ക് മാറി, അവിടെ തന്റെ അങ്കിളിന്റെ സഹായത്തോടെ ഒരു പ്രാദേശിക അക്കാദമിയിൽ ജോയിൻ ചെയ്തു. അവിടെ വച്ച് തൻ്റെ ബോളിംഗിന് ആകാശ് കൂടുതൽ വേഗത കൈവരിച്ചു. എന്നിരുന്നാലും കാര്യങ്ങൾ വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല.

വിധി വില്ലനായി അവതരിച്ചു. മസ്തിഷ്കാഘാതം മൂലം പിതാവ് മരണപെടുന്നു അദ്ദേഹത്തിൻ്റെ മരണത്തിന് രണ്ട് മാസത്തിന് ശേഷം ജ്യേഷ്ഠനും മരിക്കുന്നു. ഇതോടെ ആകാശിന് അമ്മ കുടുംബം തുടങ്ങിയ ഉത്തരവാദിത്വങ്ങൾ മൂലം മൂന്ന് വർഷത്തോളം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു.

ഈ മൂന്ന് വർഷങ്ങളിൽ പല രീതിയിലും ജീവിതം കരുപിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും, തൻ്റെ ക്രിക്കറ്റ് സ്വപ്നം ഉപേക്ഷിക്കാൻ കഴിയാത്തത്ര വലുതാണെന്നും അതാണ് തന്റെ എല്ലാമെന്ന തിരിച്ചറിവിൽ ദുർഗാപൂരിലേക്ക് മടങ്ങി. പിന്നീട് കൊൽക്കത്തയിലേക്ക് മാറി, അവിടെ ഒരു ചെറിയ മുറി വാടകയ്‌ക്ക് എടുത്ത് കസിനോടൊപ്പം താമസിച്ച് തന്റെ പരിശീലനം തുടർന്നു.

തന്റെ മികച്ച പ്രകടനങ്ങളിലൂടെ ബംഗാൾ അണ്ടർ 23 ടീമിൽ ഇടം നേടി. പിന്നീട് രഞ്ജി ട്രോഫി അരങ്ങേറ്റം. ആകാശ് തന്റെ സ്വപ്‌നങ്ങൾ ഓരോന്നായി നേടി എടുത്തു. ഐപിഎല്ലിൽ ആർസിബിയുടെ ഭാഗമായി. ഇംഗ്ലണ്ടിന് എതിരെ രണ്ടാം ടെസ്റ്റിൽ ബുമ്രക്ക് പകരക്കാരനായി ഇടം നേടി ആകാശ് ദീപ് ടെസ്റ്റിലെ തന്റെ ആദ്യ 5 വിക്കറ്റ് നേട്ടം ഉൾപ്പെടെ രണ്ട് ഇന്നിങ്സുകളിൽ നിന്നായി 10 വിക്കറ്റ് നേടി ഇന്ന് ഇന്ത്യയുടെ ചരിത്ര വിജയത്തിന്റെ മുഖ്യ കാരണക്കാരിൽ ഒരാളായി മാറി.

എഴുത്ത്: ജോ മാത്യൂ
ക‌ടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി