"എനിക്ക് ആ താരത്തിന്റെ പന്തുകൾ ഭയമാണ്"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൂര്യ കുമാർ യാദവ്

ഇന്ത്യൻ ടീമിലേക്ക് വൈകി എത്തി ചുരുങ്ങിയ സമയം കൊണ്ട് ഇതിഹാസമായി മാറിയ താരമാണ് സൂര്യ കുമാർ യാദവ്. എന്നാൽ കുറച്ച് നാളുകളായി ഇന്ത്യൻ ടീമിൽ അദ്ദേഹം നിറം മങ്ങുകയാണ്. അതിൽ വൻതോതിലുള്ള വിമർശനവും താരത്തിന് നേരെ ഉയരുന്നുണ്ട്. എന്നിരുന്നാലും നിലവിലെ സീനിയർ താരങ്ങളുടെ മോശമായ പ്രകടനത്തിൽ സൂര്യ കുമാറിന്റെ ഫോം ഔട്ടും മുങ്ങി പോകും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി 20 മത്സരത്തിൽ 3 പന്തിൽ നിന്ന് ഒരു റൺ പോലും എടുക്കാൻ സാധിക്കാതെ പൂജ്യത്തിനാണ് താരം മടങ്ങിയത്. പക്ഷെ ക്യാപ്റ്റൻസി മികവിൽ സുര്യ തന്നെയാണ് മികച്ചത്. അത്തരം പദ്ധതികളുമായിട്ടാണ് സൂര്യ ഇന്നലെ കളത്തിൽ നിറഞ്ഞാടിയത്.

ഇന്ത്യയുടെ 360 എന്ന് അറിയപ്പെടുന്ന താരത്തിന്റെ ഗംഭീരമായ തിരിച്ച് വരവിനു വേണ്ടി കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഇപ്പോഴിതാ താൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ബോളർ ആരാണെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

സൂര്യ കുമാർ യാദവ് പറയുന്നത് ഇങ്ങനെ:

” നെറ്റ്‌സില്‍ ജസ്പ്രീത് ബുംറയെ നേരിടുന്നത് ഞാന്‍ ഒഴിവാക്കാറുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവന്‍ ബൗള്‍ ചെയ്യുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുള്ളതാണ്. 2013ല്‍ ബുംറ ആദ്യമായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായപ്പോള്‍ ഞാന്‍ അവനെ ഒരുപാട് തവണ നേരിടുകയും ചെയ്തിരുന്നു. നെറ്റ്‌സില്‍ ഞാന്‍ ബാറ്റ് ചെയ്യവെ ബുംറ ബൗള്‍ ചെയ്യുമ്പോള്‍ തീ പാറാറുണ്ട്. എന്തോ ഒരു വലിയ തീപ്പൊരി അവനിലുണ്ട്. അന്നു മുതല്‍ ഈ ദിവസം വരെ നെറ്റ്‌സില്‍ ഒരിക്കലും ബുംറയ്‌ക്കെതിരേ ഞാൻ ബാറ്റ് ചെയ്യ്തിട്ടില്ലാ” സൂര്യ കുമാർ യാദവ് പറഞ്ഞു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി