'അര്‍ജുന് എത്ര വേഗത്തില്‍ ബോള്‍ ചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയാം'; തുറന്നുപറഞ്ഞ് ബ്രെറ്റ് ലീ

ബോളിംഗിലെ വേഗത്തെ കുറിച്ച് ഇപ്പോഴുള്ള വിമര്‍ശനങ്ങളെ കാര്യമായി എടുക്കേണ്ടതില്ലെന്ന് അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഉപദേശിച്ച് ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീ. ആളുകള്‍ ഏറെക്കുറെ എല്ലാ കാര്യങ്ങളെയും വിമര്‍ശിക്കുമെന്നും ചെറിയ സ്‌കോറുകള്‍ക്കു പുറത്തായപ്പോള്‍ സച്ചിനും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നെന്നും പക്ഷെ അദ്ദേഹം അവയൊന്നും മുഖവിലയ്ക്കെടുത്തില്ലെന്നും ലീ പറഞ്ഞു.

ആളുകള്‍ ഏറെക്കുറെ എല്ലാ കാര്യങ്ങളെയും വിമര്‍ശിക്കും. നിങ്ങള്‍ സന്ദീപ് ശര്‍മയെ നോക്കിയാല്‍ അദ്ദേഹം 120 കിമി വേഗത്തിലാണ് ബോള്‍ ചെയ്യുന്നത്. അര്‍ജുന്‍ കുറഞ്ഞത് അതിനേക്കാള്‍ വേഗത്തിലെങ്കിലും ബോള്‍ ചെയ്യുന്നുണ്ട്. അവന് 23 വയസ് ആയതേയുള്ളൂ. കരിയര്‍ മുഴുവന്‍ അവന്റെ മുന്നിലുണ്ട്. വിമര്‍ശനങ്ങളെ ശ്രദ്ധിക്കരുതെന്നാണ് എനിക്കു നല്‍കാനുള്ള ഉപദേശം.

ചെറിയ സ്‌കോറുകള്‍ക്കു പുറത്തായപ്പോള്‍ അച്ഛന്‍ സച്ചിനും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പക്ഷെ അദ്ദേഹം അവയൊന്നും മുഖവിലയ്ക്കെടുത്തില്ല. അര്‍ജുനും ഇതു മാതൃകയാക്കാനാണ് ശ്രമിക്കേണ്ടത്. അര്‍ജുന്‍ ഒരുപാട് കഴിവുകളുള്ള താരമാണ്. ടീമിലെ അന്തരീക്ഷവുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ സാധിച്ചാല്‍ 140 കി.മീ വേഗത്തില്‍ ബോള്‍ ചെയ്യാന്‍ അര്‍ജുന് കഴിയും. വലിയ ലൈറ്റുകള്‍ക്കും, കാണികള്‍ക്കും മുന്നില്‍ അവന്റെ ബോളിംഗിനു ഇനിയും വേഗം കൂടും. വേഗത്തിന്റെ കാര്യത്തില്‍ ഒരു പ്രശ്നവും ഞാന്‍ കാണുന്നില്ല.

എത്ര വേഗത്തില്‍ അര്‍ജുന് ബോള്‍ ചെയ്യാന്‍ കഴിയുമെന്നു എനിക്കറിയാം. അവന് അതിനുള്ള കഴിവും എല്ലാ ഗുണങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ എനിക്കു നല്‍കാനുള്ള ഉപദേശം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് തുടര്‍ന്നു കൊണ്ടു പോവൂയെന്നതാണ്- ലീ അര്‍ജുനെ ഉപദേശിച്ചു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി