ആ രണ്ട് ഇന്ത്യൻ താരങ്ങളെ ഞാൻ മനഃപൂർവം ആക്രമിച്ചു, അതിലൊരാൾ മരിക്കുമെന്ന് പോലും കരുതി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അക്തർ

കഴിഞ്ഞ ദിവസം പാകിസ്ഥാൻ സൂപ്പർതാരം അക്തറിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, അതിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന് ജീവൻ വരെ നഷ്ടമാകാനുള്ള രീതിയിലുളള പരിക്കുണ്ടാക്കാൻ താൻ ശ്രമിച്ചതായി താരം ഒരു കുമ്പസാരം പോലെ പറഞ്ഞു.

“ആ മത്സരത്തിൽ സച്ചിനെ പരിക്കേൽപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഞാൻ ഇന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു… മത്സരത്തിൽ എന്ത് വിലകൊടുത്തും സച്ചിനെ വേദനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു… വിക്കറ്റുകൾക്ക് മുന്നിൽ പന്തെറിയാൻ ഇൻസമാം ഉൾ ഹഖ് ആവശ്യപ്പെട്ടെങ്കിലും ഞാൻ അത് പാലിച്ചില്ല. എന്റെ ലക്ഷ്യം സച്ചിനെ പരിക്കേൽപ്പിക്കുക എന്നത് മാത്രമായിരുന്നു” മുൻ പാകിസ്ഥാൻ പേസർ തന്റെ ‘സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാത്ത” പെരുമാത്തെക്കുറിച്ച് ഏറ്റുപറഞ്ഞു.

അദ്ദേഹം തുടർന്നു പറഞ്ഞത് ഇങ്ങനെ :” അതിനാൽ ഞാൻ മനഃപൂർവം സച്ചിന്റെ ഹെൽമെറ്റ് ലക്ഷ്യമാക്കി പത്തെറിഞ്ഞു. അവൻ (സച്ചിൻ) മരിക്കുമെന്ന് പോലും കരുതി… റീപ്ലേ കണ്ടപ്പോൾ, പന്ത് അവന്റെ നെറ്റിയിൽ തട്ടിയതായി ഞാൻ കണ്ടെത്തി. തുടർന്ന് ഞാൻ അവനെ വീണ്ടും ഞാൻ പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ” അക്തർ പറഞ്ഞു.

2006-ൽ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന കുപ്രസിദ്ധമായ 3-ാം ടെസ്റ്റ് മത്സരത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഷൊയ്ബ് അക്തർ. 2022 ജൂണിൽ സ്‌പോർട്‌സ്‌കീഡയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വിവാദ അവകാശവാദങ്ങൾ ഉന്നയിച്ചത്. അഭിമുഖത്തിന്റെ ഒരു ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ താരങ്ങളെ ബോധപൂർവം വേദനിപ്പിച്ചെന്ന് മുൻ പാകിസ്ഥാൻ പേസർ സമ്മതിക്കുന്നത് ഇതാദ്യമായല്ല. 2021 ഒക്ടോബറിൽ സ്‌പോർട്‌സ് ടാക്കിനോട് സംസാരിക്കുമ്പോൾ, 2006-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈസലാബാദ് ടെസ്റ്റ് മത്സരത്തിനിടെ മഹേന്ദ്ര സിംഗ് ധോണിക്ക് മനഃപൂർവം ഒരു ‘മാരകമായ ബീമർ’ എറിഞ്ഞതായി ഷൊയ്ബ് അക്തർ സമ്മതിച്ചു.

ഫൈസലാബാദിൽ ധോണിയോടും ഇതേ തെറ്റ് ഞാൻ ചെയ്തിട്ടുണ്ടെന്ന് പാകിസ്ഥാൻ പേസർ പറഞ്ഞു. ഞാൻ മനപ്പൂർവ്വം ഒരു ബീമർ അവന്റെ നേരെ എറിഞ്ഞു. ധോനി വളരെ നല്ല താരമാണ്, ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എനിക്ക് അതിൽ വളരെ വിഷമം തോന്നി. അവൻ എന്നെ പ്രഹരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഞാൻ അവനെ (ഒരു ബീമർ ഉപയോഗിച്ച്) ആക്രമിക്കാൻ തീരുമാനിച്ചത്? അത് എങ്ങാനും ധോണിയുടെ നേർക്ക് കൊണ്ടിരുന്നെങ്കിൽ അവന് ഗുരുതര പരിക്ക് പറ്റുമായിരുന്നു.” അക്തർ പറഞ്ഞു.

എന്തായാലും താരത്തിന്റെ വെളിപ്പെടുത്തൽ നിമിഷങ്ങൾക്കകം ഏറ്റെടുത്ത് ആരാധകർ ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ