WTC FINAL: കൂടുതൽ പന്തുകൾ കളിക്കുന്നു, എന്നാലോ റൺസ് തീരെ നേടുന്നുമില്ല, ഓസ്ട്രേലിയൻ താരത്തെ എയറിലാക്കി ആരാധകർ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നാലിന് 67 റൺസ് എന്ന നിലയിൽ പതറുകയാണ്. തുടക്കത്തിലേ തന്നെ ഓപ്പണർ ഉസ്മാൻ ഖവാജയെ പുറത്താക്കി ദക്ഷിണാഫ്രിക്ക ഓസീസിന് ആദ്യ പ്രഹരം നൽകി. 20 പന്തുകൾ കളിച്ച ഖവാജ റണ്ണൊന്നുമെടുക്കാതെ റബാഡയുടെ പന്തിൽ ബെഡിങ്ഹാമിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ മൂന്നാമനായി ഇറങ്ങിയ കാമറൂൺ ​ഗ്രീനിനെയും റബാഡ പുറത്താക്കി. നാല് റൺസിൽ നിൽക്കെ ​ഗ്രീനിനെ റബാഡയുടെ പന്തിൽ മാർക്രമാണ് ക്യാച്ചെടുത്തത്. തുടർന്ന് ഓപ്പണിങ്ങിൽ ഇറങ്ങിയ മാർനസ് ലബുഷെയ്നും നാലാമൻ സ്റ്റീവത്ത് സ്മിത്തും നിലയുറപ്പിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും അധികം വൈകാതെ തന്നെ ദ​ക്ഷിണാഫ്രിക്കക്ക് അടുത്ത വിക്കറ്റും ലഭിക്കുകയായിരുന്നു.

56 പന്തുകളിൽ 17 റൺസ് മാത്രമെടുത്ത ലബുഷെയ്ൻ മാർക്കോ യാൻസന്റെ പന്തിൽ വെറെയ്ന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ഓപ്പണിങ്ങിൽ ഇറങ്ങി കൂടുതൽ പന്തുകൾ കളിച്ച് കുറഞ്ഞ സ്കോറിൽ പുറത്തായതിന് ലബുഷെയ്ന് നേരെ വലിയ രീതിയിലുളള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. വീണ്ടും വീണ്ടും ഇക്കാര്യം ലബുമോൻ ആവർത്തിക്കുന്നുവെന്ന് ആരാധകർ ട്രോളുന്നു. ലബുഷെയ്ൻ ശരാശരി 40 ൽ താഴെയാകുന്നതിന് മുമ്പ് വിരമിക്കേണ്ടതുണ്ട് എന്നാണ് മറ്റൊരാൾ കമന്റിട്ടത്. “ലബുഷെയ്ന് ഒരിക്കലും സെറ്റാകാൻ കഴിയില്ല! അദ്ദേഹം എത്ര പന്തുകൾ പ്രതിരോധിച്ചാലും അതിന് യാതൊരു പ്രയോജനവുമില്ല,” മറ്റൊരു ആരാധകൻ ട്രോളി.

“നിങ്ങൾ ഒരു ഇന്നിംഗ്സിൽ 50-55 പന്തുകൾ കളിക്കുമ്പോൾ കുറഞ്ഞത് ഒരു അർദ്ധ സെഞ്ച്വറി പോലും നേടാതെ പുറത്താകുന്നത് തികച്ചും കുറ്റകരമാണ്. ലബുഷെയ്നെ പുറത്താകണം” എന്നാണ് മറ്റൊരു ട്രോൾ. ഓസീസിനായി മൂന്ന്, നാല് ബാറ്റിങ് പൊസിഷനുകളിൽ  കളിച്ചിട്ടുളള ലബുഷെയ്ൻ ആദ്യമായാണ് ഓപ്പണിങ് ബാറ്ററായി കളിക്കുന്നത്. എന്നാൽ ഫൈനലിൽ ഇംപാക്ടുളള ഒരു പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചില്ല. 57 പന്തുകൾ കളിച്ച താരം ഒരു ഫോർ മാത്രമാണ് നേടിയത്. 30.36 ആണ് സ്ട്രൈക്ക് റേറ്റ്. കഴിഞ്ഞ ആറ് ഇന്നിങ്സുകളിൽ നിന്നായി 75 റൺസ് മാത്രമാണ് ഈ വർഷം ലബുഷെയ്ൻ നേടിയത്.

Latest Stories

ആർഎസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ വിസിമാർക്ക് ക്ഷണം; ഗവർണർ രാജേന്ദ്ര ആർലേക്കറും പങ്കെടുക്കും

ഇടുക്കിയിൽ വൻ മരംകൊള്ള; ഏലമലക്കാട്ടിൽ നിന്നും വിവിധ ഇനത്തിലെ 150 ലധികം മരങ്ങൾ മുറിച്ചുകടത്തി

IND VS ENG: ആദ്യം അവന്മാരെ ചവിട്ടി പുറത്താക്കണം, എന്നിട്ട് ആ താരങ്ങളെ കൊണ്ട് വരണം: ദിലീപ് വെങ്‌സാര്‍ക്കര്‍

ആ ലോകകപ്പിൽ യുവരാജിനെ ഒഴിവാക്കാൻ എന്നോട് ആവശ്യപ്പെട്ടു, എന്നാൽ ധോണി.....: ഗാരി കേസ്റ്റണ്‍

IND VS ENG: ആ താരം പുറത്തായതോടെ കളി തോൽക്കും എന്ന് എനിക്ക് ഉറപ്പായി: അജിൻക്യ രഹാനെ

സ്ത്രീധനം കൊടുക്കുന്നത് കുറ്റമല്ലാതാക്കും, നിർണായക നിയമ ഭേദഗതിക്കൊരുങ്ങി കേരളം സർക്കാർ; വാങ്ങുന്നത് മാത്രം കുറ്റം

IND VS ENG: 'ജഡേജ കാണിച്ചത് ശുദ്ധ മണ്ടത്തരം, ആ ഒരു കാര്യം ചെയ്തിരുന്നെങ്കിൽ വിജയിച്ചേനെ'; വിമർശനവുമായി മുൻ ഇന്ത്യൻ ഇതിഹാസം

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായി കരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ