അന്ന് കോഹ്‌ലിക്ക് വേണ്ടി എല്ലാവരും അയാളെ കൂവി, ഇന്ന് അതെ നവീനായി കൈയടിച്ചു; കോഹ്‌ലി- നവീൻ പ്രശ്നം പരിഹരിച്ചരിച്ചതിന് ശേഷം സംഭവിച്ചത് ഇങ്ങനെ

കോഹ്‌ലി – നവീൻ ഉൾ ഹഖ് പ്രശ്നം എന്താണെന്ന് ആരാധകർക്ക് അറിയാം. ഇരുവരും തമ്മിൽ പ്രാശനം ഉണ്ടായ ശേഷം കോഹ്‌ലിയുടെ കരിയറിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും നവീന് കാര്യങ്ങൾ അത്ര സുഖകരം ആയിരുന്നില്ല. സോഷ്യൽ മീഡിയയിൽ കോഹ്‌ലിയുടെ പേരും പറഞ്ഞ് ആരാധകരുടെ ചീത്തവിളി, ഒരു ഫോട്ടോ പോലും ഇടാൻ പറ്റാത്ത അവസ്ഥ. അങ്ങനെ പോകുന്നതിനിടെ ഏകദിന ലോകകപ്പോടെ താൻ ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കുമെന്നും നവീൻ പ്രഖ്യാപിച്ചു.

നവീൻ ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സിനായും കോലി ആർസിബിക്കായും കളിക്കവെയാണ് നാടകീയ സംഭവമുണ്ടാകുന്നത്. അന്ന് കൈയാങ്കളിയുടെ വക്കോളം വാക്കേറ്റമെത്തിയിരുന്നു. അതുകൊണ്ടുതന്നെ ലോകകപ്പിൽ ഇരുവരും വീണ്ടും നേർക്കുനേർ വന്നപ്പോൾ ആരാധകർ അതിനെ ഉറ്റുനോക്കി. കോഹ്‌ലിയുടെ സ്വന്തം ഡൽഹിയിൽ നടന്ന മത്സരത്തിൽ നവീൻ പന്തെറിയാൻ എത്തിയപ്പോഴും ഫീൽഡ് ചെയ്യാൻ എത്തിയപ്പോഴും എല്ലാം കോഹ്‌ലി കോഹ്‌ലി എന്ന് ആരാധകർ പറഞ്ഞുകൊണ്ടിരുന്നു . ഇങ്ങനെ വിളിക്കുന്നത് നിർത്താൻ കോഹ്‌ലി തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മത്സരശേഷം ഇരുവരും കൈകൊടുത്ത് കെട്ടിപിടിച്ച് പ്രശ്നം പറഞ്ഞ് തീർത്ത ചിത്രം സോഷ്യൽ മീഡിയയിൽ വന്നു. തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ഇരുവരും തുറന്ന് സമ്മതിച്ചു. അതോടെ നവീൻ വിരോധം പതുക്കെ കുറഞ്ഞു തുടങ്ങി. ഇന്ന് ഇംഗ്ലണ്ടിനെതിരെ അതെ ഡൽഹിയിൽ നവീൻ കളിക്കാൻ എത്തിയപ്പോൾ എല്ലാവരും അയാൾക്കായി കൈയടിച്ചു. ജോസ് ബട്ട്ലറുടെ നിർണായക വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹത്തെ അഭിനന്ദിച്ചു. എന്തായാലും ഒരിക്കലും അപമാനിക്കപ്പെട്ട സ്ഥലത്ത് ഇന്ന് നല്ല സ്വീകരണമാണ് കിട്ടിയത്.

മത്സരത്തിലേക്ക് വന്നാൽ ഈ ലോകകപ്പ് തുടങ്ങിയതിൽ പിന്നെ അത്രയൊന്നും ആവേശകരമായ മത്സരങ്ങൾ കണ്ടിട്ടില്ലെന്ന ആരാധകരുടെ പരാതി തീർന്നു. സമീപകാല ക്രിക്ക്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി കണ്ട ദിവസത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് അഫ്ഗാനിസ്ഥാൻ വിജയക്കൊടി പാറിച്ചു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 215 റൺസിന് പുറത്തായി. അഫ്ഗാനിസ്ഥാന് 69 റൺസിന്റെ തകർപ്പൻ ജയവും ലോകകപ്പിലെ പുതുജീവനും കിട്ടി. കളിയുടെ എല്ലാ മേഖലയിലും ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞാണ് അഫ്ഗാൻ അട്ടിമറി നടത്തിയത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി