അന്ന് കോഹ്‌ലിക്ക് വേണ്ടി എല്ലാവരും അയാളെ കൂവി, ഇന്ന് അതെ നവീനായി കൈയടിച്ചു; കോഹ്‌ലി- നവീൻ പ്രശ്നം പരിഹരിച്ചരിച്ചതിന് ശേഷം സംഭവിച്ചത് ഇങ്ങനെ

കോഹ്‌ലി – നവീൻ ഉൾ ഹഖ് പ്രശ്നം എന്താണെന്ന് ആരാധകർക്ക് അറിയാം. ഇരുവരും തമ്മിൽ പ്രാശനം ഉണ്ടായ ശേഷം കോഹ്‌ലിയുടെ കരിയറിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും നവീന് കാര്യങ്ങൾ അത്ര സുഖകരം ആയിരുന്നില്ല. സോഷ്യൽ മീഡിയയിൽ കോഹ്‌ലിയുടെ പേരും പറഞ്ഞ് ആരാധകരുടെ ചീത്തവിളി, ഒരു ഫോട്ടോ പോലും ഇടാൻ പറ്റാത്ത അവസ്ഥ. അങ്ങനെ പോകുന്നതിനിടെ ഏകദിന ലോകകപ്പോടെ താൻ ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കുമെന്നും നവീൻ പ്രഖ്യാപിച്ചു.

നവീൻ ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സിനായും കോലി ആർസിബിക്കായും കളിക്കവെയാണ് നാടകീയ സംഭവമുണ്ടാകുന്നത്. അന്ന് കൈയാങ്കളിയുടെ വക്കോളം വാക്കേറ്റമെത്തിയിരുന്നു. അതുകൊണ്ടുതന്നെ ലോകകപ്പിൽ ഇരുവരും വീണ്ടും നേർക്കുനേർ വന്നപ്പോൾ ആരാധകർ അതിനെ ഉറ്റുനോക്കി. കോഹ്‌ലിയുടെ സ്വന്തം ഡൽഹിയിൽ നടന്ന മത്സരത്തിൽ നവീൻ പന്തെറിയാൻ എത്തിയപ്പോഴും ഫീൽഡ് ചെയ്യാൻ എത്തിയപ്പോഴും എല്ലാം കോഹ്‌ലി കോഹ്‌ലി എന്ന് ആരാധകർ പറഞ്ഞുകൊണ്ടിരുന്നു . ഇങ്ങനെ വിളിക്കുന്നത് നിർത്താൻ കോഹ്‌ലി തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മത്സരശേഷം ഇരുവരും കൈകൊടുത്ത് കെട്ടിപിടിച്ച് പ്രശ്നം പറഞ്ഞ് തീർത്ത ചിത്രം സോഷ്യൽ മീഡിയയിൽ വന്നു. തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ഇരുവരും തുറന്ന് സമ്മതിച്ചു. അതോടെ നവീൻ വിരോധം പതുക്കെ കുറഞ്ഞു തുടങ്ങി. ഇന്ന് ഇംഗ്ലണ്ടിനെതിരെ അതെ ഡൽഹിയിൽ നവീൻ കളിക്കാൻ എത്തിയപ്പോൾ എല്ലാവരും അയാൾക്കായി കൈയടിച്ചു. ജോസ് ബട്ട്ലറുടെ നിർണായക വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹത്തെ അഭിനന്ദിച്ചു. എന്തായാലും ഒരിക്കലും അപമാനിക്കപ്പെട്ട സ്ഥലത്ത് ഇന്ന് നല്ല സ്വീകരണമാണ് കിട്ടിയത്.

മത്സരത്തിലേക്ക് വന്നാൽ ഈ ലോകകപ്പ് തുടങ്ങിയതിൽ പിന്നെ അത്രയൊന്നും ആവേശകരമായ മത്സരങ്ങൾ കണ്ടിട്ടില്ലെന്ന ആരാധകരുടെ പരാതി തീർന്നു. സമീപകാല ക്രിക്ക്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി കണ്ട ദിവസത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് അഫ്ഗാനിസ്ഥാൻ വിജയക്കൊടി പാറിച്ചു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 215 റൺസിന് പുറത്തായി. അഫ്ഗാനിസ്ഥാന് 69 റൺസിന്റെ തകർപ്പൻ ജയവും ലോകകപ്പിലെ പുതുജീവനും കിട്ടി. കളിയുടെ എല്ലാ മേഖലയിലും ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞാണ് അഫ്ഗാൻ അട്ടിമറി നടത്തിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ