ഒരു തോൽവികൊണ്ട് ആരും പാകിസ്ഥാനെ പുച്ഛിക്കരുത്, ഞങ്ങൾ തിരിച്ചുവരും ഇന്ത്യയെ അടുത്ത മത്സരത്തിൽ തകർത്തെറിയും : ഷൊയ്ബ് അക്തർ

2023ലെ ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ 228 റൺസിന്റെ തോൽവി വഴങ്ങിയെങ്കിലും പാകിസ്ഥാൻ തിരിച്ചുവരുമെന്നും ഒരു കാരണവശത്താലും എഴുതി തള്ളരുതെന്നും ടീം ശക്തമായി തിരിച്ചുവരുമെന്നും പറയുകയാണ് ഷൊയ്ബ് അക്തർ. കൂടാതെ ജസ്പ്രീത് ബുംറയുടെയും കുൽദീപ് യാദവിന്റെയും ബൗളിംഗിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഇന്നലെ റിസർവ് ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ 228 റൺസിൻറെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 357 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 32 ഓവറിൽ 128 റൺസിന് ഓൾ ഔട്ടായി. 27 റൺസെടുത്ത ഫഖർ സമനും 23 റൺസ് വീതമെടുത്ത അഗ സൽമാനും ഇഫ്തിഖർ അഹമ്മദും 10 റൺസെടുത്ത ബാബർ അസമും മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടന്നത്. കുൽദീപ് 5 വിക്കറ്റും താക്കൂർ, ഹാർദിക്, ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

അക്തർ പാകിസ്ഥാൻ തോൽവിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ “ഒരു തോൽവിക്ക് ശേഷം നിങ്ങൾക്ക് പാകിസ്ഥാനെ എഴുതിത്തള്ളാനാകില്ല. കളിയുടെ എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലും ഇന്ത്യ നന്നായി കളിച്ചു. അവർ നന്നായി ബാറ്റ് ചെയ്തു. ബൗളിംഗ് ഡിപ്പാർട്ട്‌മെന്റിൽ ജസ്പ്രീത് ബുംറയുടെയും കുൽദീപ് യാദവിന്റെയും മികച്ച പ്രകടനമായിരുന്നു ഇന്നലെ കണ്ടത്” അദ്ദേഹം പറഞ്ഞു.

കളിയിലേക്ക് വന്നാൽ പാകിസ്ഥാൻ നായകൻ ബാബർ ടോസിൽ മാത്രമാണ് ജയിച്ചതെന്ന് പറയാം. റിസർവ് ദിനത്തിൽ 24.1 ഓവറിൽ 147-2 എന്ന സ്കോറിൽ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ വിരാട് കോഹ്‌ലിയുടെയും കെ എൽ രാഹുലിൻറെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തിലാണ് 50 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 357 റൺസടിച്ചത്. തുടക്കത്തിൽ മന്ദഗതിയിൽ കളിച്ച ഇരുവരും ഇന്നലെ ടോപ് ഗിയറിൽ ആയിരുന്നു ബാറ്റേന്തിയത്. ഹാരിസ് റൗഫ് കൂടി പന്തെറിയാതിരുന്നതോടെ ഇരുത്തരങ്ങളെയും പരീക്ഷിക്കാൻ പാകിസ്ഥാൻ ബോളറുമാർക്ക് സാധിക്കാതെ വന്നെന്നും പറയാം.

എന്തായാലും ഇന്ന് ശ്രീലങ്കക്ക് എതിരെ നടന്ന മത്സരത്തിൽ കൂടി വിജയിച്ച് സൂപ്പർ 4 ഉറപ്പിക്കാനാവും ഇന്ത്യയുടെ ശ്രമം.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ