IPL 2025: കിരീടം നേടിയപ്പോ അവര്‍ക്ക് കോഹ്‌ലിയെ മതി, അവനെ വേണ്ട, എന്നാലും ആ താരത്തെ ഇങ്ങനെ താഴ്ത്തികെട്ടരുത്, ആര്‍സിബിയെ നിര്‍ത്തിപ്പൊരിച്ച് മുന്‍താരം

ഐപിഎല്‍ 2025 കിരീടനേട്ടത്തില്‍ ആര്‍സിബി നായകന്‍ രജത് പാട്ടിധാറിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ആര്‍സിബി മാനേജ്‌മെന്റ് ഏല്‍പ്പിച്ച ഉത്തരവാദിത്തം രജത് ഭംഗിയായി നിര്‍വഹിച്ചുവെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. മെഗാ ലേലത്തില്‍ ക്യാപ്റ്റനെ നോക്കാതിരുന്ന ആര്‍സിബി ആ ഉത്തരവാദിത്തം പാട്ടിധാറിനെ ഏല്‍പ്പിക്കുകയായിരുന്നു. അവനില്‍ വലിയ വിശ്വാസമര്‍പ്പിച്ചായിരുന്നു ആര്‍സിബി അങ്ങനെ ചെയ്തത്. ആ തീരുമാനം ഇപ്പോള്‍ ശരിയായെന്ന് അവര്‍ക്ക് തോന്നിക്കാണുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചാണ് ഐപിഎലിലെ തങ്ങളുടെ ആദ്യ കിരീടം ആര്‍സിബി നേടിയത്. 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ ഇന്നിങ്‌സ് 184/7 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ആര്‍സിബി മാനേജ്‌മെന്റ് എല്‍പ്പിച്ച ഉത്തരവാദിത്തം നായകന്‍ രജത് പാട്ടിധാര്‍ ഭംഗിയായി നിര്‍വഹിച്ചുവെന്ന് ചോപ്ര പറയുന്നു. എന്നാല്‍ കിരീടനേട്ടത്തിന് ശേഷം വിരാട് കോഹ്‌ലിയുടെ നിഴലിലാണ് പാട്ടിധാറെന്നും ചോപ്ര പറഞ്ഞു.

‘കിരീടനേട്ടത്തിന് ശേഷം രജത് പാട്ടിധാര്‍ വീണ്ടും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആരും പാട്ടിധാറിനെ കാണിക്കുന്നില്ല. അല്ലെങ്കില്‍ അവനില്‍ അത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. എന്നിരുന്നാലും അവന്‍ എപ്പോഴും ടീമിനൊപ്പമുണ്ട്. സീസണിലുടനീളം പാട്ടിധാര്‍ ശരിയായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു വളര്‍ന്നുവരുന്ന താരത്തെ ക്യാപ്റ്റനാക്കിയതിലൂടെ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഒരു വലിയ നിക്ഷേപമായിരുന്നു ആര്‍സിബി നടത്തിയത്. ആ തീരുമാനം ശരിയായിരുന്നുവെന്ന് അവര്‍ക്ക് ഇപ്പോള്‍ തോന്നിക്കാണും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ