'അധിനിവേശം ഉടന്‍ അവസാനിപ്പിക്കണം', റഷ്യയോട് അന്താരാഷ്ട്ര നീതിന്യായ കോടതി

ഉക്രൈനിലെ റഷ്യയുടെ സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണം എന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) റഷ്യയുടെ ആക്രമണത്തില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഉക്രൈനിന്റെ പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. റഷ്യയുടെ പിന്തുണയോടെ ഉക്രൈനില്‍ അധിനിവേശം തുടരുന്ന സൈന്യങ്ങളെ നിയന്ത്രിക്കാന്‍ കോടതി അറിയിച്ചു.

കോടതിയില്‍ ജഡ്ജിമാരില്‍ 13 പേരും റഷ്യക്കെതിരെ നിലപാട് എടുത്തപ്പോള്‍ രണ്ട് പേര്‍ മാത്രമാണ് എതിര്‍ത്തത്. ഐ.സി.ജെയിലെ ഇന്ത്യയുടെ ജഡ്ജി ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരിയും റഷ്യക്കെതിരെ വോട്ട് ചെയ്തു. അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.സി.ജെയുടെ ഉത്തരവിലെ ഉക്രൈന്‍ സ്വാഗതം ചെയ്തു.

ഫെബ്രുവരി 24 നാണ് റഷ്യ ഉക്രൈനില്‍ ആക്രമണം തുടങ്ങിയത്. റഷ്യ ഉക്രൈന്‍ യുദ്ധം 21 ദിവസം പിന്നിടുമ്പോള്‍ ചര്‍ച്ചകളിലൂടെ ഒത്തുതീര്‍പ്പിലെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് പ്രതികരിച്ചത്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”