മുന്‍ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ക്ക് 'ഗുരുപൂജയുമായി' ശ്രീലങ്കന്‍ സൈന്യം

ഗുരുവായ മുന്‍ ഇന്ത്യന്‍ ആര്‍മി ഓഫീസറെ ആദരിച്ച് ശ്രീലങ്കന്‍ പട്ടാളം. എല്‍ടിടിഇ ഭീകരരുടെ ആക്രമണത്തിന് എതിരെ ശ്രീലങ്കന്‍ സൈന്യത്തിന് ഒപ്പം നിന്ന് പടപൊരുതിയ ഇന്ത്യന്‍ ആര്‍മി ഓഫീസറായ മന്‍ദീപ് സിംഗ് സന്ധുവിനെയാണ് സൈന്യം ആദരിച്ചത്.

ശ്രീലങ്കന്‍ സൈനികരുടെ പാരമ്പര്യം അനുസരിച്ച് അവരുടെ ഗുരുജിയെ ആദരിക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് സൈന്യം മന്‍ദീപ് സിംഗ് സന്ധുവിനെ അന്വേഷിച്ച് കണ്ടെത്തുകയും ശ്രീലങ്കയിലേക്ക് ക്ഷണിക്കുകയുമായിരുന്നു. ശ്രീലങ്കയിലെ ആര്‍മി ഓഫീസര്‍മാരുടെ ആദ്യ ബാച്ചിന് പരിശീലനം നല്‍കിയത് സന്ധുവാണ്.

എന്നാല്‍ ഇത് മാത്രമല്ല, ഇവരുടെ രാജ്യത്ത് സമാധാനം ഉറപ്പാക്കാന്‍ താന്‍ രക്തം ചിന്തുകയും ചെയ്തതിനാലാണ് ശ്രീലങ്കന്‍ സൈന്യം തന്നെ ബഹുമാനിക്കു്‌നനതെന്നും സന്ധു പറയുന്നു.

എലൈറ്റ് 10 പാരാ കമാന്‍ഡോ യൂണിറ്റില്‍ ഉള്‍പ്പെട്ടിരുന്ന ഇന്ത്യന്‍ ആര്‍മി ബ്രിഗേഡിയര്‍ സന്ധു 1987-89 കാലഘട്ടത്തില്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ സമാധാന സേനയുടെ ഭാഗമായിരുന്നു. പിന്നീട് അദ്ദേഹത്തെ ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ ഇന്‍സ്ട്രക്ടറായി നിയമിച്ചു. ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ ഇന്‍സ്ട്രക്ടറായിരുന്ന കാലത്ത് സന്ധു പരിശീലനം നല്‍കിയവരില്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇപ്പോഴും സീനിയര്‍ ഓഫീസര്‍മാരായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്.

‘ഇന്റേക്ക് 31’ എന്നറിയപ്പെടുന്ന ബാച്ചിലെ ചില ശ്രീലങ്കന്‍ ആര്‍മി ഓഫീസര്‍മാര്‍ തങ്ങളുടെ ഗുരുവായ സന്ധുവിനെ 2021ല്‍ ഫെയ്‌സ്ബുക്കിലൂടെയാണ് കണ്ടെത്തിയത്. കാനഡയില്‍ താമസിക്കുന്ന അദ്ദേഹത്തെ സൈന്യം ശ്രീലങ്കയിലേക്ക് ക്ഷണിച്ചു. ശ്രീലങ്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ച അദ്ദേഹം ശ്രീലങ്കയിലെത്തി മാര്‍ച്ച് 2 മുതല്‍ 10 വരെ സൈന്യത്തിനൊപ്പം ചിലവഴിച്ചു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി