മുന്‍ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ക്ക് 'ഗുരുപൂജയുമായി' ശ്രീലങ്കന്‍ സൈന്യം

ഗുരുവായ മുന്‍ ഇന്ത്യന്‍ ആര്‍മി ഓഫീസറെ ആദരിച്ച് ശ്രീലങ്കന്‍ പട്ടാളം. എല്‍ടിടിഇ ഭീകരരുടെ ആക്രമണത്തിന് എതിരെ ശ്രീലങ്കന്‍ സൈന്യത്തിന് ഒപ്പം നിന്ന് പടപൊരുതിയ ഇന്ത്യന്‍ ആര്‍മി ഓഫീസറായ മന്‍ദീപ് സിംഗ് സന്ധുവിനെയാണ് സൈന്യം ആദരിച്ചത്.

ശ്രീലങ്കന്‍ സൈനികരുടെ പാരമ്പര്യം അനുസരിച്ച് അവരുടെ ഗുരുജിയെ ആദരിക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് സൈന്യം മന്‍ദീപ് സിംഗ് സന്ധുവിനെ അന്വേഷിച്ച് കണ്ടെത്തുകയും ശ്രീലങ്കയിലേക്ക് ക്ഷണിക്കുകയുമായിരുന്നു. ശ്രീലങ്കയിലെ ആര്‍മി ഓഫീസര്‍മാരുടെ ആദ്യ ബാച്ചിന് പരിശീലനം നല്‍കിയത് സന്ധുവാണ്.

എന്നാല്‍ ഇത് മാത്രമല്ല, ഇവരുടെ രാജ്യത്ത് സമാധാനം ഉറപ്പാക്കാന്‍ താന്‍ രക്തം ചിന്തുകയും ചെയ്തതിനാലാണ് ശ്രീലങ്കന്‍ സൈന്യം തന്നെ ബഹുമാനിക്കു്‌നനതെന്നും സന്ധു പറയുന്നു.

എലൈറ്റ് 10 പാരാ കമാന്‍ഡോ യൂണിറ്റില്‍ ഉള്‍പ്പെട്ടിരുന്ന ഇന്ത്യന്‍ ആര്‍മി ബ്രിഗേഡിയര്‍ സന്ധു 1987-89 കാലഘട്ടത്തില്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ സമാധാന സേനയുടെ ഭാഗമായിരുന്നു. പിന്നീട് അദ്ദേഹത്തെ ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ ഇന്‍സ്ട്രക്ടറായി നിയമിച്ചു. ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ ഇന്‍സ്ട്രക്ടറായിരുന്ന കാലത്ത് സന്ധു പരിശീലനം നല്‍കിയവരില്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇപ്പോഴും സീനിയര്‍ ഓഫീസര്‍മാരായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്.

‘ഇന്റേക്ക് 31’ എന്നറിയപ്പെടുന്ന ബാച്ചിലെ ചില ശ്രീലങ്കന്‍ ആര്‍മി ഓഫീസര്‍മാര്‍ തങ്ങളുടെ ഗുരുവായ സന്ധുവിനെ 2021ല്‍ ഫെയ്‌സ്ബുക്കിലൂടെയാണ് കണ്ടെത്തിയത്. കാനഡയില്‍ താമസിക്കുന്ന അദ്ദേഹത്തെ സൈന്യം ശ്രീലങ്കയിലേക്ക് ക്ഷണിച്ചു. ശ്രീലങ്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ച അദ്ദേഹം ശ്രീലങ്കയിലെത്തി മാര്‍ച്ച് 2 മുതല്‍ 10 വരെ സൈന്യത്തിനൊപ്പം ചിലവഴിച്ചു.

Latest Stories

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ