ഉക്രൈന്‍ ഈ കാര്യങ്ങള്‍ അംഗീകരിക്കാമോ? എങ്കില്‍ യുദ്ധം ഈ നിമിഷം കൊണ്ട് നിര്‍ത്താം; നിലപാട് വ്യക്തമാക്കി റഷ്യ

സൈനിക നടപടിയിലൂടെ ഉക്രൈനിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പിടിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്.
ഉക്രൈയ്ന്‍ അവരുടെ ഭരണഘടനയില്‍ ഭേദഗതി വരുത്തണം. ഏതെങ്കിലും സൈനിക സഖ്യത്തിന്റെ ഭാഗമാകാത്ത തരത്തിലായിരിക്കണം അത്. അവര്‍ ക്രിമിയയെ റഷ്യന്‍ പ്രവിശ്യയായി അംഗീകരിക്കണം. ഡൊണെറ്റ്‌സ്‌കിനേയും ലുഗാന്‍സ്‌കിനേയും സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കണം. ഇത്രയേ ഉള്ളൂ കാര്യം. റഷ്യയുടെ സൈനിക നടപടി ഒറ്റ നിമിഷം കൊണ്ട് നില്‍ക്കും. ദിമിത്രി റോയിട്ടേഴ്സിനോട് പറഞ്ഞു.

ഫെബ്രുവരി 24ന് പ്രസിഡന്റ് പുടിന്റെ നിര്‍ദ്ദേശത്തേത്തുടര്‍ന്ന് റഷ്യന്‍ സൈന്യം ആരംഭിച്ച പ്രത്യേക നടപടി 12-ാം ദിവസവും തുടരുകയാണ്. റഷ്യയും യുക്രെയ്നും തമ്മിലുള്ള മൂന്നാം വട്ട ചര്‍ച്ച ഇന്ത്യന്‍ സമയം ഏഴ് മണിയോടെ ബെലറൂസില്‍ വെച്ച് നടക്കും. രണ്ട് രാജ്യങ്ങളുടേയും പ്രതിനിധി സംഘങ്ങള്‍ ബെലറൂസിലെത്തിയിട്ടുണ്ട്.യുക്രെയ്നില്‍ നിന്ന് സാധാരണക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള സുരക്ഷിത പാതയൊരുക്കല്‍ തടസപ്പെട്ടു.

കീവ്, കാര്‍കീവ്, മരിയോപോള്‍, സുമി എന്നീ നഗരങ്ങളിലുള്ളവരെ റഷ്യന്‍ അനുകൂല രാജ്യമായ ബെലറൂസിലേക്കും തങ്ങളുടെ അതിര്‍ത്തിയിലേക്കുമാണ് റഷ്യ ക്ഷണിച്ചത്. അവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകാമെന്നും റഷ്യ പറഞ്ഞു. ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് യുക്രെയ്ന്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12: 30 മുതല്‍ വെടി നിര്‍ത്തുമെന്ന റഷ്യന്‍ പ്രഖ്യാപനം നടപ്പായില്ല.

Latest Stories

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു