യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

റഷ്യ- യുക്രൈന്‍ യുദ്ധം തുടങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം യുക്രൈനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും യുഎസും തുര്‍ക്കിയും ശ്രമം നടത്തുന്നതിനിടയിലാണ് ചര്‍ച്ചയ്ക്ക് തയ്യാറായി റഷ്യന്‍ പ്രസിഡന്റിന്റെ നിര്‍ണായകനീക്കം. ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിക്കുമ്പോഴും ആദ്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് യുഎസ് പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കി പറയുന്നത്.

ശാശ്വത സമാധാനം’ കൈവരിക്കുന്നതിനും മൂന്ന് വര്‍ഷത്തെ സംഘര്‍ഷത്തിന്റെ ‘മൂലകാരണങ്ങള്‍ ഇല്ലാതാക്കുന്നതിനും’ ‘മുന്‍ ഉപാധികളില്ലാതെ’ മെയ് 15 ന് തുര്‍ക്കി നഗരമായ ഇസ്താംബൂളില്‍ യുക്രൈയ്‌നുമായി നേരിട്ട് ചര്‍ച്ച നടത്താമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് റഷ്യ ആലോചിച്ചു തുടങ്ങിയിട്ടുണ്ടെന്നത് ഒരു നല്ല സൂചനയാണിതെന്നും എന്നാല്‍ അതിലേക്കുള്ള ആദ്യപടി മെയ് 12 ന് വെടിനിര്‍ത്തല്‍ ആരംഭിക്കുക എന്നതാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.

കഴിഞ്ഞ ദിവസം യുക്രെയ്ന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ അമേരിക്കയുടെ പിന്തുണയോടെ നിരുപാധികമായ 30 ദിവസത്തെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ പുടിന്‍ ഈ നിര്‍ദ്ദേശം തള്ളിക്കളയുകയാണ് ചെയ്തത്. യൂറോപ്യന്‍ ‘അന്ത്യശാസനങ്ങളേയും ‘റഷ്യന്‍ വിരുദ്ധ പ്രസ്താവനകളേയും’ വിമര്‍ശിച്ചു കൊണ്ടാണ് പുടിന്‍ ഈ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിക്കളഞ്ഞത്.

മെയ് 15-ാം തീയതി ഇസ്താംബുളില്‍വെച്ച് യുക്രൈനുമായി നേരിട്ട് ചര്‍ച്ചനടത്താമെന്ന നിര്‍ദേശമാണ് പുടിന്‍ മുന്നോട്ടുവെച്ചിരിക്കുന്നതിനൊപ്പം വെടിനിര്‍ത്തലില്‍ ചര്‍ച്ച തുടങ്ങണമെന്നാണ് സെലന്‍സ്‌കിയുടെ നിര്‍ദേശം. 2022-ല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ അവസാനിപ്പിച്ചത് റഷ്യയല്ല, യുക്രൈനായിരുന്നുവെന്നും എന്നാലും മുന്നുപാധികളില്ലാതെ യുക്രൈന്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ഞങ്ങളുടെ നിര്‍ദേശമെന്നാണ് പുടിന്‍ പറഞ്ഞത്. വ്യാഴാഴ്ച തുര്‍ക്കിയിലെ ഇസ്താംബുളില്‍ സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന് യുക്രൈന് വാഗ്ദാനം നല്‍കുന്നുവെന്നും ഇനി തീരുമാനം യുക്രൈന്‍ അധികാരികളുടേതാണെന്നും പുടിന്‍ പറഞ്ഞു.

ഇത്രയും പറഞ്ഞതിന് ശേഷം യുക്രൈയ്ന്‍ ഭരണത്തെ കുറ്റപ്പെടുത്താനും റഷ്യന്‍ പ്രസിഡന്റ് മടിച്ചില്ല. യുക്രൈയ്ന്‍ ഭരണാധികാരികളുടെ വ്യക്തിപരമായ രാഷ്ട്രീയാഭിലാഷങ്ങളാണ് അവരെ നയിക്കുന്നതെന്നും അല്ലാതെ ജനങ്ങളുടെ താത്പര്യമല്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി