യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

റഷ്യ- യുക്രൈന്‍ യുദ്ധം തുടങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം യുക്രൈനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും യുഎസും തുര്‍ക്കിയും ശ്രമം നടത്തുന്നതിനിടയിലാണ് ചര്‍ച്ചയ്ക്ക് തയ്യാറായി റഷ്യന്‍ പ്രസിഡന്റിന്റെ നിര്‍ണായകനീക്കം. ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിക്കുമ്പോഴും ആദ്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് യുഎസ് പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കി പറയുന്നത്.

ശാശ്വത സമാധാനം’ കൈവരിക്കുന്നതിനും മൂന്ന് വര്‍ഷത്തെ സംഘര്‍ഷത്തിന്റെ ‘മൂലകാരണങ്ങള്‍ ഇല്ലാതാക്കുന്നതിനും’ ‘മുന്‍ ഉപാധികളില്ലാതെ’ മെയ് 15 ന് തുര്‍ക്കി നഗരമായ ഇസ്താംബൂളില്‍ യുക്രൈയ്‌നുമായി നേരിട്ട് ചര്‍ച്ച നടത്താമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് റഷ്യ ആലോചിച്ചു തുടങ്ങിയിട്ടുണ്ടെന്നത് ഒരു നല്ല സൂചനയാണിതെന്നും എന്നാല്‍ അതിലേക്കുള്ള ആദ്യപടി മെയ് 12 ന് വെടിനിര്‍ത്തല്‍ ആരംഭിക്കുക എന്നതാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.

കഴിഞ്ഞ ദിവസം യുക്രെയ്ന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ അമേരിക്കയുടെ പിന്തുണയോടെ നിരുപാധികമായ 30 ദിവസത്തെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ പുടിന്‍ ഈ നിര്‍ദ്ദേശം തള്ളിക്കളയുകയാണ് ചെയ്തത്. യൂറോപ്യന്‍ ‘അന്ത്യശാസനങ്ങളേയും ‘റഷ്യന്‍ വിരുദ്ധ പ്രസ്താവനകളേയും’ വിമര്‍ശിച്ചു കൊണ്ടാണ് പുടിന്‍ ഈ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിക്കളഞ്ഞത്.

മെയ് 15-ാം തീയതി ഇസ്താംബുളില്‍വെച്ച് യുക്രൈനുമായി നേരിട്ട് ചര്‍ച്ചനടത്താമെന്ന നിര്‍ദേശമാണ് പുടിന്‍ മുന്നോട്ടുവെച്ചിരിക്കുന്നതിനൊപ്പം വെടിനിര്‍ത്തലില്‍ ചര്‍ച്ച തുടങ്ങണമെന്നാണ് സെലന്‍സ്‌കിയുടെ നിര്‍ദേശം. 2022-ല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ അവസാനിപ്പിച്ചത് റഷ്യയല്ല, യുക്രൈനായിരുന്നുവെന്നും എന്നാലും മുന്നുപാധികളില്ലാതെ യുക്രൈന്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ഞങ്ങളുടെ നിര്‍ദേശമെന്നാണ് പുടിന്‍ പറഞ്ഞത്. വ്യാഴാഴ്ച തുര്‍ക്കിയിലെ ഇസ്താംബുളില്‍ സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന് യുക്രൈന് വാഗ്ദാനം നല്‍കുന്നുവെന്നും ഇനി തീരുമാനം യുക്രൈന്‍ അധികാരികളുടേതാണെന്നും പുടിന്‍ പറഞ്ഞു.

ഇത്രയും പറഞ്ഞതിന് ശേഷം യുക്രൈയ്ന്‍ ഭരണത്തെ കുറ്റപ്പെടുത്താനും റഷ്യന്‍ പ്രസിഡന്റ് മടിച്ചില്ല. യുക്രൈയ്ന്‍ ഭരണാധികാരികളുടെ വ്യക്തിപരമായ രാഷ്ട്രീയാഭിലാഷങ്ങളാണ് അവരെ നയിക്കുന്നതെന്നും അല്ലാതെ ജനങ്ങളുടെ താത്പര്യമല്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി