ഓപ്പറേഷന്‍ കാവേരി: സുഡാനില്‍ നിന്ന് ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘത്തെ ജിദ്ദയിൽ എത്തിച്ചു

സുഡാനില്‍ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷന്‍ കാവേരി തുടരുന്നു. ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ജിദ്ദയിലെത്തി. ജിദ്ദയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ വ്യോമസേന രണ്ട് വിമാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘത്തില്‍ 121 പേരായിരുന്നു ഉണ്ടായിരുന്നത്. ഐഎന്‍എസ് സുമേധയില്‍ 278 ഇന്ത്യക്കാരാണുള്ളത്. സുഡാനില്‍ നിന്ന് ജിദ്ദയിലേക്കെത്തിയവരില്‍ 16 മലയാളികളാണുളളത്.

സുഡാനില്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും സുഡാനില്‍ പലയിടത്തും വെടിവെപ്പും സ്‌ഫോടനങ്ങളുമുണ്ടായി.

സംഘര്‍ഷം താല്‍ക്കാലികമായി നിര്‍ത്താന്‍ നേരത്തെയും തീരുമാനിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടു. ഏറെ നേരം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സുഡാനീസ് സായുധ സേനയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും ഏപ്രില്‍ 24 അര്‍ദ്ധരാത്രി മുതല്‍ രാജ്യവ്യാപകമായി വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ സമ്മതിച്ചുവെന്ന് ആന്റണി ബ്ലിങ്കെന്‍ അറിയിച്ചു.

യുഎന്‍ ഏജന്‍സികളുടെ കണക്കനുസരിച്ച് ഏറ്റുമുട്ടലില്‍ 427 പേര്‍ കൊല്ലപ്പെടുകയും 3,700ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മരിച്ചവരില്‍ കെയ്റോയുടെ ഖാര്‍ട്ടൂമിലെ എംബസിയിലെ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഒഴിപ്പിക്കല്‍ നടപടികളുടെ തുടര്‍നടപടികള്‍ക്കായി വീട്ടില്‍ നിന്ന് എംബസിയിലേക്ക് പോകുന്നതിനിടെയാണ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക