'വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഒമൈക്രോണ്‍ അപകടകാരി': ലോകാരോഗ്യ സംഘടന

കോവിഡ് വകഭേദമായ ഒമൈക്രോണ്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കി. ആഗോളതലത്തില്‍ കോവിഡ് കേസുകളുടെ വന്‍ കുതിച്ചുചാട്ടം ഉണ്ടായതിന് കാരണം ഒമൈക്രോണാണ്. ഡെല്‍റ്റയുടെ അത്രയും അപകടകാരി അല്ലെങ്കിലും വാക്‌സിന്‍ എടുക്കാത്തവരെ ഒമൈക്രോണ്‍ ഗുരുതരമായി ബാധിച്ചേക്കുമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ആഫ്രിക്കയില്‍, 85 ശതമാനത്തിലധികം ആളുകള്‍ക്ക് ഇതുവരെ ആദ്യ ഡോസ് വാക്സിന്‍ പോലും ലഭിച്ചിട്ടില്ല. വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാതെ ഈ മഹാമാരിയില്‍ നിന്ന് രക്ഷനേടാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 2021 സെപ്തംബര്‍ അവസാനത്തോടെ എല്ലാ രാജ്യങ്ങളും തങ്ങളുടെ ജനസംഖ്യയുടെ 10 ശതമാനവും, ഡിസംബര്‍ അവസാനത്തോടെ 40 ശതമാനവും, 2022 പകുതിയോടെ 70 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണെമെന്നായിരുന്നു ടെഡ്രോസ് പറഞ്ഞിരുന്നത്.

എന്നാല്‍ 90 രാജ്യങ്ങള്‍ ഇപ്പോഴും 40 ശതമാനത്തില്‍ പോലും എത്തിയിട്ടില്ല, 36 രാജ്യങ്ങളിലെ വാക്‌സിനേഷന്‍ ഇപ്പോഴും 10 ശതമാനത്തില്‍ താഴെയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട ഭൂരിപക്ഷം ആളുകളും വാക്‌സിന്‍ എടുക്കാത്തവര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ വൈറസ് വ്യാപനം തടയുന്നില്ലെങ്കിലും, മരണവും രോഗം ഗുരുതരമാകുന്നതില്‍ നിന്നും രക്ഷ നല്‍കാന്‍ ഫലപ്രദമാണ്. ഗര്‍ഭിണികള്‍ ക്ലിനിക്കല്‍ ട്രയലുകളില്‍ പങ്കെടുക്കണമെന്നും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതല്‍ വൈറസ് വ്യാപനം ഉണ്ടാകുന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണനിരക്കും കൂടും. ജോലിയില്‍ നിന്ന് അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും അടക്കം കൂടുതല്‍ ആളുകള്‍ വിട്ടുനില്‍ക്കാന്‍ കാരണമാകും. ഇതിന് പുറമേ ഒമൈക്രോണിനേക്കാള്‍ കൂടുതല്‍ പകരാവുന്നതും മാരകവുമായ മറ്റൊരു വകഭേദം ഉയര്‍ന്നുവരാനുള്ള സാധ്യതയും കൂടുതലാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.

വാക്‌സിന്‍ അസമത്വം ആളുകളെയും തൊഴിലവസരങ്ങളെയും കൊല്ലുകയാണെന്നും, ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെ തുരങ്കം വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2022 ജനുവരി 3-9 ആഴ്ചയില്‍ ആഗോളതലത്തില്‍ 15 ദശലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിവാര കോവിഡ് കേസുകളില്‍ മുന്‍ ആഴ്ചയെക്കാള്‍ 55 ശതമാനം വര്‍ധനവാണ് ആഗോളതലത്തില്‍ രേഖപ്പെടുത്തിയത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി