ശരീരത്തിൽ 'വിഷബാക്‌ടീരിയ' ; നെരൂദയുടെ മരണം കൊലപാതകമോ ?

1973 സെപ്റ്റംബർ 23, സാന്റിയാഗോയിലെ ആശുപത്രിയിൽ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് ചിലിയൻ കവി പാബ്ലോ നെരൂദ മരണഭയത്തോടു കൂടി ഡ്രൈവറോട് ഫോണിൽ സഹായം തേടിയതിന് പിന്നിലെ ദുരൂഹതയുടെ ചുരുളഴിയുന്നു. പ്രോസ്‌ട്രേറ്റ് അർബുദവും പോഷകാഹാരമില്ലായ്മയുമാണ് അദ്ദേഹത്തിന്റെ മരണ കാരണമായി അന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, വിഷം ഉള്ളിൽച്ചെന്നാണെന്ന് നെരൂദ മരിച്ചത് എന്ന കണ്ടെത്തലുമായി രംഗത്തുവന്നിരിക്കുകയാണ് ഫൊറൻസിക് വിദഗ്‌ധർ ഇപ്പോൾ. ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയാണ് അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങളിൽ നിന്നും ഫൊറൻസിക് പരിശോധനയിലൂടെ സംഘം കണ്ടെത്തിയിരിക്കുന്നത്. നാഡീവ്യൂഹത്തെ തളർത്തി പതിയെ മരണത്തിലേക്കു നയിക്കുന്ന ബോട്ടുലിസം എന്ന രോഗാവസ്ഥ ഉണ്ടാക്കുന്ന ബാക്റ്റീരിയയാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം. ഇതോടെ നെരൂദയുടെ മരണം സ്വാഭാവിക മരണമല്ല, കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ്.

എഴുത്തുകാരനും കമ്യൂണിസ്റ്റ് പ്രവർത്തകനുമായ നെരൂദ ചിലെയുടെ പ്രമുഖ നയതന്ത്ര ഉദ്യോഗസ്ഥൻ കൂടിയായിരുന്നു. ഏകാധിപതി അഗസ്റ്റോ പിനൊഷെ ഉൾപ്പെടെ വമ്പൻ ശത്രുക്കൾ അദ്ദേഹത്തിനുണ്ടായിരുന്നു. പിനോഷെയെ പരസ്യമായി എതിർത്തിരുന്ന നെരൂദയുടെ മരണം കൊലപാതകം തന്നെയാണെന്ന് നെരൂദയുടെ മരണം മുതൽ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ ഉറ്റബന്ധു റൊഡോൾഫോ റെയെസാണ് ഫോറൻസിക്ക് വെളിപ്പെടുത്തലുകൾ പുറംലോകത്തെ അറിയിച്ചത്. നെരൂദയുടെ സുഹൃത്തും ജനാധിപത്യമാർഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവുമായ ചിലിയൻ പ്രസിഡന്റ് സാൽവദോർ അല്ലെൻഡെ അമേരിക്കയുടെ പിന്തുണയോടെ നടന്ന പട്ടാള അട്ടിമറിയിൽ പുറത്തായി.12 ദിവസങ്ങൾക്ക് ശേഷം നെരൂദയുടെ മരണം സംഭവിച്ചു.

പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പിനോഷെയുടെ പട്ടാളമെത്തിയപ്പോൾ അലൻഡെ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെ നെരൂദ മെക്സിക്കോയിൽ അഭയം തേടാൻ തീരുമാനിച്ചു. എന്നാൽ അദ്ദേഹം ചിലെയിൽ നിന്ന് പോകുന്നതിന് മുൻപ് ആംബുലൻസെത്തി അദ്ദേഹത്തെ ആശുപത്രിയിലാക്കി. തുടർന്ന് അർബുദ ചികിത്സയിലായിരുന്നു അദ്ദേഹം. അതിനാൽ തന്നെ പ്രോസ്‌ട്രേറ്റ് അർബുദവും പോഷകാഹാരമില്ലായ്മയുമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത് എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ബന്ധു റൊഡോൾഫോ റെയ്‌സുൾപ്പെടെയുള്ളവർ ഈ വാദം തള്ളുകയും ചെയ്തു. നെരൂദയെ ഭരണകൂട പിന്തുണയോടെ വകവരുത്തിയത് തന്നെയാണെന്ന് വാർത്തകളിലൂടെ അന്ന് പ്രചരിക്കുകയും ചെയ്തിരുന്നു.

മരണം സംഭവിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് അദ്ദേഹം പരിഭ്രാന്തനായി ആശുപത്രിയിൽ നിന്നു സഹായം തേടി വിളിച്ചിരുന്ന കാര്യം അദ്ദേഹത്തിന്റെ മുൻ ഡ്രൈവറായ മാനുവൽ അരായയാണു 10 വർഷം മുൻപു വെളിപ്പടുത്തിയത്. ഉറങ്ങുമ്പോൾ തന്റെ വയറ്റിൽ ആരോ കുത്തിവെച്ചുവെന്നായിരുന്നു അദ്ദേഹം ഡ്രൈവറോട് പറഞ്ഞത്. മാനുവൽ അരായയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ചിലിയൻ ജഡ്ജി അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു പരിശോധിക്കാൻ ഉത്തരവിട്ടു. നാല് രാജ്യങ്ങളിലെ ലബോറട്ടറികളിലായാണ് നെരൂദയുടെ മൃതദേഹാവശിഷ്ടങ്ങൾ അന്ന് പരിശോധിച്ചത്. തുടർന്ന് നെരൂദ കൊല്ലപ്പെട്ടതാകാനുള്ള സാധ്യതയാണ് കൂടുതലെന്ന് ചിലെ സർക്കാർ 2015 ൽ സൂചിപ്പിച്ചിരുന്നു.

2017 ൽ നെരൂദയുടെ മരണകാരണം അർബുദമല്ലെന്നും അദ്ദേഹത്തിന്റെ പല്ലിൽ ബോട്ടുലിസം എന്ന മാരകരോഗാവസ്ഥ ഉണ്ടാക്കുന്ന വിഷബാക്ടീരിയയുടെ അംശം ഉണ്ടായിരുന്നു എന്ന കണ്ടെത്തൽ രാജ്യാന്തര ശാസ്ത്രസംഘം പുറത്തുവിട്ടതോടെ മരണം കൊലപാതകമാണെന്ന് സംശയിച്ചു. നെരൂദയുടെ ഭൗതികാവശിഷ്ടങ്ങളെക്കുറിച്ച് നടത്തിയ മുൻ പഠനങ്ങളുടെ ഫലങ്ങൾ ചർച്ച ചെയ്യാൻ ചിലിയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ധർ കഴിഞ്ഞ മാസം മീറ്റിംഗുകൾ ആരംഭിച്ചിരുന്നു. ഡെൻമാർക്കിലെയും കാനഡയിലെയും ലാബുകളിൽ നടത്തിയ പരിശോധനയിലാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ അദ്ദേഹത്തിന്റെ എല്ലുകളിൽ കണ്ടെത്തിയതെന്ന് അഭിഭാഷകൻ കൂടിയായ ബന്ധു റൊഡോൾഫോ റെയ്‌സ് കഴിഞ്ഞ ദിവസം സ്പാനിഷ് വാർത്താ ഏജൻസിയായ എഫെയോടു പറഞ്ഞു. ആധുനിക ചിലിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിഗൂഢതകളിൽ ഒന്നായിരുന്നു പാബ്ലോ നെരൂദയുടെ മരണം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ