ഡൊണൾഡ് ട്രംപ് വൈറ്റ് ഹൗസിനോട് വിട പറഞ്ഞു, ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ല

യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ബുധനാഴ്ച വൈറ്റ് ഹൗസിനോട് അവസാനമായി വിട പറഞ്ഞു. കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമായി, 46-ാമത് അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുന്ന ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നത് ട്രംപ് ഒഴിവാക്കി.

വൈറ്റ് ഹൗസിൽ നിന്നുള്ള ട്രംപിന്റെ വിടവാങ്ങൽ ആധുനിക കാലത്തെ ഏറ്റവും പ്രക്ഷുബ്ധമായ ഭരണനിർവ്വഹണത്തിന് അന്ത്യം കുറിക്കുന്നു. കോവിഡ് -19 നെ നേരിടാനും ആശയപരമായി പിളർന്ന രാഷ്ട്രത്തെ ഒന്നിപ്പിക്കാനും ഒരു പുതിയ ഭരണത്തിന് തയ്യാറാകുന്ന ജോ ബൈഡൻ ഇന്ന് പ്രസിഡന്റായി സ്ഥാനമേൽക്കും.

ഡൊണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും രാവിലെ 8:15 ന് (1315 ജിഎംടി) മറൈൻ വൺ ഹെലികോപ്റ്ററിൽ കയറി എയർ ബേസിലേക്ക് യാത്ര തിരിച്ചു. ചുവന്ന പരവതാനിയിലൂടെ നടന്ന് ഹെലികോപ്റ്ററിൽ കയറുമ്പോൾ ഒരു ചെറിയ ജനക്കൂട്ടം ഇവരെ യാത്രയയക്കാൻ ഒത്തുകൂടിയിരുന്നു. എയർ ബേസിൽ നിന്നും എയർഫോഴ്സ് വണ്ണിൽ ഫ്ലോറിഡയിലേക്കാണ് ട്രംപും മെലാനിയയും പുറപ്പെട്ടത്.

വൈറ്റ് ഹൗസിനോട് വിട പറയുന്നുവെന്നും ഔദ്യോഗിക ജീവിതത്തെ ഒരു ആയുഷ്കാലത്തിന്റെ ബഹുമതിയായി കരുതുന്നുവെന്നും ട്രംപ് സദസ്സിനോട് പറഞ്ഞു.

78കാരനായ ജോ ബൈഡൻ ഉച്ചയ്ക്ക് യുഎസ് കാപ്പിറ്റോളിലെ വെസ്റ്റേൺ ഫ്രന്റിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ട്രംപ് ഫ്ലോറിഡയിലെ തന്റെ മാർ-എ-ലാഗോ റിസോർട്ടിൽ ആയിരിക്കും.

Latest Stories

സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണം; മനു സ്മൃതിയല്ല ഭരണഘടനയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്ന് മുഖ്യമന്ത്രി

നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാഴ്ചപ്പാടുകള്‍, എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും; സൂംബ ഡാന്‍സില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്‍ ബിന്ദു

അന്ന് ദിലീപിന്റെ നായികയാക്കിയില്ല ; ഇന്ന് കോടികൾ വാങ്ങുന്ന സൂപ്പർ താരം !

പി വി അന്‍വറിനെ യുഡിഎഫിൽ എടുക്കണം; രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ആവശ്യം ഉന്നയിച്ച് കെ സുധാകരന്‍

എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകടസാധ്യതയുണ്ട്, നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന അവസ്ഥ വന്നേക്കാം : രഞ്ജി പണിക്കർ

'യുഡിഎഫ് പ്രവേശനം ചർച്ചയാക്കി സമയം കളയാനില്ല'; പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നേരിടുമെന്ന് പി വി അൻവർ

സ്ഥിരം വിസിമാരുടെ അഭാവം; ഉന്നത വിദ്യാഭ്യാസത്തിന് ഹാനികരം; സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം

ആഗോള സൈനികച്ചെലവുകള്‍ ഉയരുന്നു; ആഗോള ദാരിദ്ര്യവും

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി

IND VS ENG: ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ബുംറയെ കൂടാതെ മറ്റൊരു താരവും പുറത്ത്? ക്യാമ്പിൽ ആശങ്ക